ചെമ്മണ്ണാർ-ഗ്യാപ് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിൽ
Wednesday, October 16, 2024 11:29 PM IST
രാജാക്കാട്: നിർമാണ പ്രവർത്തനങ്ങൾ 95 ശതമാനം പൂർത്തിയായ ചെമ്മണ്ണാർ - ഗ്യാപ് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായി

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെത്തുടർന്നാണ് റോഡ് അപകടാവസ്ഥയിലായത്. രാജാക്കാട് ഇഞ്ചനാട്ട് പുരയിടത്തിന് സമീപമാണ് റോഡിന്‍റെ വശം ഇടിഞ്ഞു നിലംപതിച്ചത്. മണ്ണും കല്ലും ഇടിഞ്ഞുവീണ് കണ്ടമംഗലത്ത് കൃഷ്ണന്‍റെ ഏത്തവാഴകൃഷിയും നശിച്ചിട്ടുണ്ട്. റോഡിൽ സ്ഥാപിച്ച ക്രാഷ് ബാരിയറും താഴെക്ക് പതിച്ചു. അടിഭാഗത്തുനിന്നും സംരക്ഷണഭിത്തി നിർമിക്കാത്തതാണ് അപകടാവസ്ഥയ്ക്ക് കാരണം.

പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി ഇടപെട്ട് ഇവിടെ സംരക്ഷണഭിത്തി നിർമിച്ച് സുരക്ഷയൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 146 കോടി രൂപ മുടക്കി നിർമിക്കുന്ന ചെമ്മണ്ണാർ - ഗ്യാപ് റോഡിന്‍റെ ഭാഗമായ രാജാക്കാട്-എല്ലക്കൽ റോഡിൽ രാജാക്കാട് ടൗണിനു സമീപം വലിയകണ്ടം ഭാഗത്താണ് റോഡ് അപകടാവസ്ഥയിലായത്. 30 കിലോമീറ്ററിൽ താഴെ ദൂരം വരുന്നതും അടുത്ത നാളിൽ വീതി കൂട്ടി നിർമാണം പൂർത്തീകരിച്ചതുമായ റോഡിന്‍റെ ഒരു ഭാഗം കട്ടിംഗും മറുഭാഗം ഗർത്തവുമാണ്. 50 മീറ്ററോളം നീളത്തിൽ 15 അടിയോളം താഴ്ചയിലുള്ളതാണ് ഈ ഭാഗത്തെ ഗർത്തം.


താഴ്ഭാഗത്തുനിന്നു സംരക്ഷണ ഭിത്തികെട്ടാതെയാണ് റോഡ് നിർമിച്ചിരുന്നത്. ഇത് കഴിഞ്ഞ ദിവസം "ദീപിക’ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത നാളിൽ ഈ ഭാഗം ഇടിഞ്ഞ് താഴ്ന്നപ്പോൾ കരാറുകാർ മേൽഭാഗം മാത്രം കോണ്‍ക്രീറ്റ് ചെയ്ത ശേഷം അപകടബോർഡും സ്ഥാപിച്ച് സിംഗിൾ ലൈൻ ട്രാഫിക്കും ഏർപ്പെടുത്തിയിരുന്നു.

രാജാക്കാടുനിന്നു എറണാകുളം, കോട്ടയം, മുവാറ്റുപുഴ, മൂന്നാർ ഭാഗത്തേക്കും തിരിച്ചും കെഎസ്ആർടിസി ഉൾപ്പെടെ നിരവധി ബസ് സർവീസുകൾ ഇതുവഴിയുള്ളതാണ്. സ്കൂൾ കോളജ് ബസ്‌സുകളും വിദേശികളും സ്വദേശികളുമടങ്ങുന്ന ടൂറിസ്റ്റ് വാഹനങ്ങളും നിരവധി ചെറുവാഹനങ്ങളും സർവീസ് നടത്തുന്ന റോഡാണിത്.

റോഡ് ഇടിഞ്ഞു അപകടാവസ്ഥയിലായതോടെ ഭാരവാഹനങ്ങളുടെയും ബസുകളുടെയും സ്കൂൾ വാഹനങ്ങളുടെയും യാത്ര പ്രതിസന്ധിയിലായി.