കുടുംബശ്രീ ക്വിക്ക് സെർവ് പദ്ധതി ജില്ലയിലും
Friday, October 18, 2024 3:19 AM IST
തൊടുപുഴ: സമൂഹത്തിന്‍റെ വിവിധ മേഖലകളിലുളള ജനങ്ങൾക്ക് പ്രയോജനകരങ്ങളായ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന കുടുംബശ്രീ സംസ്ഥാന മിഷന്‍റെ നൂതന പദ്ധതിയായ ക്വിക്ക് സെർവ് പദ്ധതി ജില്ലയിലും നടപ്പാക്കുന്നതിനുളള പ്രവൃത്തികൾ പുരോഗമിക്കുന്നു.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ പ്രദേശങ്ങളിലാണ് നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി ജില്ലയിൽ കട്ടപ്പന നഗരസഭയെയാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. തൊടുപുഴ നഗരസഭയിൽ പദ്ധതി നടപ്പാക്കുന്നതിനുളള പ്രാഥമിക പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

കട്ടപ്പന നഗരസഭാ പരിധിയിലുളള 20 അംഗങ്ങളുടെ കോർഗ്രൂപ്പ് രൂപീകരിക്കൽ പരിശീലനങ്ങൾ ഉൾപ്പെടെയുളള പ്രവൃത്തികളും നടന്നുവരുന്നതായി കുടുംബശ്രീ അധികൃതർ പറഞ്ഞു. ഇവർക്ക് പ്രത്യേകമായ യൂണിഫോം, തിരിച്ചറിയൽ കാർഡ് എന്നിവ നൽകും. നഗരസഭാ സെക്രട്ടറി, സിഡിഎസ് പ്രതിനിധികൾ, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്ററുടെ പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ് ഏകോപന ചുമതല.

വീട്ടുജോലികൾ, രോഗി വയോജന പരിചരണം, പാചകം, സെക്യൂരിറ്റി, ഡ്രൈവർ, കൃഷിപ്പണികൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങളിലേക്കുളള ജീവനക്കാർ, ഇലക‌്ട്രീഷൻ, പ്ലംബർ, ഇന്‍റീരിയർ വർക്കർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രാപ്തരായവരുടെ സേവനങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.


പ്രത്യേകമായി സജ്ജമാക്കിയ പോക്കറ്റ് ആപ്പ് കേന്ദ്രീകരിച്ചാണ് സംസ്ഥാന വ്യാപകമായി പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. അടുത്ത ദിവസങ്ങളിൽ ട്രയൽ റണ്‍ സംഘടിപ്പിക്കും. ആവശ്യമുള്ള സേവനങ്ങൾ, സ്ഥലം, സമയം എന്നിങ്ങനെ തെരഞ്ഞെടുക്കാനും നിരക്ക് അറിയാനും ആപ്പിലൂടെ സാധിക്കും.

ഓരോ നഗരസഭാ പ്രദേശങ്ങളിലും പദ്ധതികൾക്ക് പ്രത്യേകം ഫോണ്‍ നന്പരുകളും ലഭ്യമാക്കും. തൊഴിൽ ബാങ്കിന് സമാനമായ സംവിധാനമാണ് ക്വിക്ക് സെർവ് പദ്ധതിയിലൂടെ കുടുംബശ്രീ മിഷൻ ആവിഷ്കരിക്കുന്നത്. കുടുംബശ്രീക്ക് കീഴിൽ ചെറുകിട സംരംഭക യൂണിറ്റായി ഇവ രജിസ്റ്റർ ചെയ്യും. സംസ്ഥാന വ്യാപകമായി പദ്ധതിയുടെ ലോഞ്ചിംഗ് ഒക്ടോബർ അവസാനത്തോടെ നടപ്പാക്കുന്നതിനാണ് സർക്കാർ തീരുമാനം.