രാഹുൽ രാജിനും ജാമ്യമില്ല: കൈക്കൂലി: ഡിഎംഒയുടെ ജാമ്യാപേക്ഷ തള്ളി
Friday, October 18, 2024 3:19 AM IST
തൊടുപുഴ: കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ഇടുക്കി ഡിഎംഒ എൽ. മനോജിന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. ഡിഎംഒയുടെയും ഒപ്പം അറസ്റ്റിലായ സഹായി രാഹുൽ രാജിന്‍റെജാമ്യാപേക്ഷ ബുധനാഴ്ചയാണ് കോടതി പരിഗണിച്ചത്. രാഹുലിനെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങി. ഇന്നലെ ചെന്പകപ്പാറ പിഎച്ച്സിയിലെ ഡോ. എസ്. ഷെഹിന്‍റെ അമ്മഞ്ചേരിയിലെ വീട്ടിലെത്തിച്ച് വിജിലൻസ് തെളിവെടുത്തു.

മൂന്നു വർഷത്തിനിടെ രാഹുലിന്‍റെ അക്കൗണ്ടിലേക്ക് എത്തിയത് കോടികളാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഡോ. മനോജിനും ഡോ. ഷെഹിനും വേണ്ടിയുള്ളതാണെന്നാണ് വിജിലൻസ് നിഗമനം. കൂടുതൽ വിവരങ്ങൾ രാഹുലിൽനിന്ന് വ്യക്തമാകാനുണ്ടെന്ന് അധികൃതർ പറഞ്ഞു.

മൂന്നാർ ചിത്തിരപുരത്തെ സ്വകാര്യ ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കഴിഞ്ഞ ഒന്പതിനാണ് ഡിഎംഒയെയും രാഹുലിനെയും വിജിലൻസ് അറസ്റ്റ് ചെയ്തത്. പണം വാങ്ങുന്നത് സംബന്ധിച്ച് ഡിഎംഒയ്ക്കെതിരേ വ്യാപക പരാതി ഉയർന്നതോടെ ആരോഗ്യവകുപ്പ് സെക്രട്ടറി ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.


പിറ്റേന്ന് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെൻഷന് സ്റ്റേ വാങ്ങി. തൊട്ടടുത്ത ദിവസം സർവീസിൽ തിരികെ പ്രവേശിച്ചെങ്കിലും അന്നു തന്നെ കൈക്കൂലിക്കേസിൽ അറസ്റ്റിലാവുകയായിരുന്നു.

മൂന്നാർ മേഖലയിലെ റിസോർട്ടുകളിൽനിന്ന് കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് മൂന്നുമാസമായി ഡിഎംഒ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. അടുത്തിടെ ചിത്തിരപുരത്തെ ഹോട്ടൽ സന്ദർശിച്ച ഡിഎംഒ മാനേജരോട് ഓഫീസിൽ വന്ന് കാണാൻ ആവശ്യപ്പെട്ടു. പിന്നീട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു.

തുടർന്ന് 75,000 രൂപയാക്കുകയായിരുന്നു. ഈ തുക ഡിഎംഒയുടെ സുഹൃത്തായ ചെന്പകപ്പാറ പിഎച്ച്സിയിലെ ഡോ. എസ്. ഷെഹിന്‍റെ വീട്ടിലെ ഡ്രൈവറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് വാങ്ങി. തൊട്ടുപിന്നാലെ കോട്ടയത്തുനിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ പ്രാക്ടീസിനെത്തുടർന്ന് രണ്ടു തവണ വിജിലൻസ് അറസ്റ്റ് ചെയ്തയാളാണ് ഡോ. ഷെഹിൻ.