വിനോദസഞ്ചാരികളെ നിയന്ത്രിക്കാനുള്ള നീക്കം അപകടകരമെന്ന്
Wednesday, October 16, 2024 11:29 PM IST
ചെറുതോണി: മൂന്നാറിലും വാഗമണ്ണിലും ഉൾപ്പെടെ വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ നീക്കം ടൂറിസം മേഖലയെ തകർക്കുമെന്നും ഈ നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ജനവാഹകശേഷി പരിശോധിച്ചു സന്ദർശകർക്ക് വിലക്കും നിയന്ത്രണവും ഏർപ്പെടുത്താനുള്ള പ്രാഥമിക പഠനം നടത്താൻ വനം- ടൂറിസം വകുപ്പുകളെ ഏൽപ്പിച്ച സംസ്ഥാന സർക്കാർ നടപടി ഗൂഢാലോചനയും ദുരൂഹവുമാണ്. വയനാട് പോലുള്ള മേഖലകളുടെ ജനവാഹക ശേഷി പഠിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്‍റെ മറവിലാണ് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ അപ്പാടെ ഉൾപ്പെടുത്തി പഠനം നടത്തുന്നത്. പൊൻമുടി, ചെമ്പ്ര, മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലാണ് ആദ്യഘട്ട പഠനം.


മൂന്നാറിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളുടെ നാലിൽ മൂന്നു ഭാഗവും ഭൂമി പതിവ് നിയമമനുസരിച്ച് പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയിൽ നിർമിച്ചിട്ടുള്ളവയാണ്. ഈ റിസോർട്ടുകളെ ഒന്നും തന്നെ ജനവാഹക കേന്ദ്രങ്ങൾ ആയി കണക്കാക്കുകയില്ല. ഫലത്തിൽ മൂന്നാറിലേക്കുള്ള പ്രവേശനം ഇപ്പോഴുള്ളതിന്‍റെ നാലിലൊന്നായി ചുരുങ്ങുന്ന ഗൗരവമായ സ്ഥിതി ഉണ്ടാകും. തമിഴ്നാട്ടിലേ ഊട്ടിയിൽ ഇത്തരം പദ്ധതിയുടെ അടിസ്ഥാനത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഊട്ടി രാജ്യത്തിന്‍റെ ടൂറിസം ഭൂപടത്തിൽനിന്നു തന്നെ പിന്നോട്ട് പോയ അനുഭവമുണ്ട്. മുൻകൂട്ടി അനുമതി വാങ്ങാതെ മൂന്നാറിൽ സന്ദർശനം അനുവദിക്കാത്ത സ്ഥിതി ഉണ്ടാവുമെന്നും സർക്കാരിന്‍റെ നിരുത്തരവാദപരമായ ഈ നീക്കം ഇടുക്കിയിലെ ടൂറിസം മേഖലയെ ഇല്ലായ്മ ചെയ്യുമെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.