മുഴുവൻ കൈയേറ്റങ്ങൾക്കെതിരേയും നടപടി ഉണ്ടാകുമെന്ന് സിപിഐ
Wednesday, October 16, 2024 11:29 PM IST
അടിമാലി: ചൊക്രമുടിയിലെ അടക്കം മുഴുവൻ കൈയേറ്റങ്ങൾക്കെതിരേയും കർശന നടപടി ഉണ്ടാകുമെന്ന് സിപഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ. അടിമാലിയിൽ നടന്ന നയവിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ ജില്ല കൗൺസിലംഗം വിനു സ്കറിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വിനു സ്കറിയ പല പാർട്ടികൾ മാറി സിപിഐയിലെത്തിതാണ്. ഇയാൾക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയരുകയും പാർട്ടി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പാർട്ടി നോമിനിയായി ഭൂപതിവ് കമ്മിറ്റിയംഗമായിരുന്ന ഇയാൾക്കെതിരേ മൂന്നാറിന് സമീപം ലക്ഷ്മി എസ്റ്റേറ്റിലെ 14. 1/2 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകനായ രാജേന്ദ്രൻ സാന്പത്തിക ആരോപണം ഉന്നയിച്ചിരുന്നു.


പാർട്ടി നടത്തിയ അന്വേഷണത്തിൽ ഇയാൾ തട്ടിപ്പ് നടത്തിയതായി ബോധ്യപ്പെടുകയും ചെയ്തിരുന്നു. മാങ്കുളത്ത് നിരവധി പേരിൽനിന്ന് ലക്ഷക്കണക്കിന് രൂപ പട്ടയം നൽകാമെന്ന് ധരിപ്പിച്ച് ഇയാൾ തട്ടിയെടുത്തതും പാർട്ടി കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരേ പാർട്ടി നടപടി ഉറപ്പായെന്ന് മനസിലാക്കിയതോടെയാണ് അസത്യ പ്രചാരണവുമായി ഇറങ്ങിയതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

സംസ്ഥാന കൗൺസിലംഗം ജയ മധു അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന കൗൺസിലംഗം കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എകസിക്യൂട്ടീവ് കമ്മിറ്റയംഗം കെ.കെ. അഷറഫ്, ജില്ല അസി. സെക്രട്ടറി പ്രിൻസ് മാത്യു എന്നിവർ പ്രസംഗിച്ചു.