വല വിരിച്ച് ലഹരിമാഫിയ: യുവതീയുവാക്കൾ ഇരകൾ
Wednesday, October 16, 2024 11:29 PM IST
തൊടുപുഴ: ലഹരിസംഘങ്ങളെ കുടുക്കാൻ എക്സൈസും പോലീസും ഡാൻസാഫ് ടീമും ഉൾപ്പെടെ ഓടിപ്പാഞ്ഞു നടക്കുന്നതിനിടയിലും കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പനയ്ക്ക് കുറവില്ല. സ്കൂൾ, കോളജ് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പിടി മുറുക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരി മാഫിയ സംഘങ്ങൾ ലഹരി വസ്തുക്കളുടെ വിപണനവും കടത്തലും തകൃതിയായി നടത്തി വരുന്നുണ്ട്.

ദിനംപ്രതി കഞ്ചാവ്, ലഹരിക്കേസുകൾ പിടിക്കപ്പെടുന്നുണ്ടെങ്കിലും ഇതിനെക്കാൾ പതിൻമടങ്ങായാണ് വീണ്ടും കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെയുള്ള ലഹരി മരുന്നുകളുടെ വിൽപ്പന വീണ്ടും സജീവമാകുന്നത്. അതിർത്തി കടന്ന് വ്യാപകമായി കഞ്ചാവ് എത്തുന്നതായാണ് വിവരം. ഹാഷിഷ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാന്പ് പോലുള്ള മാരകമായ സിന്തറ്റിക് ലഹരി വസ്തുക്കളും ജില്ലയിലെത്തുന്നുണ്ട്.

ഒന്നര മാസത്തിനിടെ
1,166 പരിശോധന

കഴിഞ്ഞ ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 15 വരെ 139 അബ്കാരി കേസുകളും 90 എൻഡിപിഎസ് കേസുകളുമാണ് എക്സൈസ് പിടി കൂടിയത്. അബ്കാരി കേസിൽ 132 പേരെ അറസ്റ്റു ചെയ്തു. ചാരായം-227 ലിറ്റർ, ഇന്ത്യൻ നിർമിത വിദേശ മദ്യം 492 ലിറ്റർ, കോട-2080 ലിറ്റർ, കള്ള്-227 ലിറ്റർ എന്നിവ പിടിച്ചെടുത്തു. ആറു വാഹനങ്ങളും 13440 രൂപയും കസ്റ്റഡിയിലെടുത്തു.
കഞ്ചാവ് -10.23 കിലോ, കഞ്ചാവ് ചെടി -രണ്ട് എണ്ണം, ബ്രൗണ്‍ഷുഗർ-0.01 ഗ്രാം, ചരസ് -0.095 ഗ്രാം, എംഡിഎംഎ -0.945 ഗ്രാം, മെത്താഫിറ്റാമിൻ-0.4 ഗ്രാം എന്നിങ്ങനെയാണ് പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്ക്. ഒരു വാഹനവും 8700 രൂപയും പിടി കൂടി. നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് 462 കേസുകൾ രജിസ്റ്റർ ചെയ്തു.

പിഴയിനത്തിൽ 92201 രൂപ ഈടാക്കി. ഒന്നര മാസത്തിനിടയിൽ 1166 പരിശോധനകളാണ് എക്സൈസ് ജില്ലയിൽ നടത്തിയത്. 17310 വാഹനങ്ങളും പരിശോധിച്ചു. വിവിധ വകുപ്പുകളുമായി ചേർന്ന് 60 സംയുക്ത പരിശോധനയും നടത്തി.

വിദ്യാർഥികൾക്കു
പിന്നാലെ ലഹരിമാഫിയ

വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾക്ക് പുറമേ പണം, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ എന്നിവ നൽകി പ്രലോഭിപ്പിച്ചാണ് ലഹരിമാഫിയ വലയിൽ വീഴ്ത്തുന്നത്. ഇവരെ ലഹരി വസ്തുക്കളുടെ കാരിയർമാരായും ഉപയോഗിക്കുന്നുണ്ട്. പിന്നീട് എത്ര ശ്രമിച്ചാലും ഇതിൽനിന്ന് രക്ഷപ്പെടാൻ കഴിയാതെ പെട്ടുപോകുന്ന വിദ്യാർഥികൾ തൊടുപുഴ നഗരത്തിലും സമീപ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുണ്ടെന്ന് വിവിധ പിടിഎ അധികൃതർ പറയുന്നു.


വിദ്യാഭ്യാസത്തിനായി മറ്റ് ജില്ലകളിൽനിന്നെത്തി സ്വകാര്യ ഹോസ്റ്റലുകളിലും ഹോം സ്റ്റേകളിലും വാടക വീടുകളിലും കഴിയുന്ന വിദ്യാർഥികളാണ് കൂടുതലായി ഇത്തരത്തിലുള്ളവരുടെ ആകർഷണവലയത്തിൽ വീഴുന്നത്.

അവധി ലഭിച്ചാലും വീടുകളിൽ പോകാതെ ഹോസ്റ്റലുകളിലും ഹോംസ്റ്റേകളിലും കഴിയുന്ന വിദ്യാർഥികൾ നഗരത്തിൽ ചുറ്റിക്കറങ്ങുന്നത് പതിവു കാഴ്ചയാണ്. പല വിദ്യാഭ്യാസ സ്ഥാപന അധികൃതർക്കും ഇത്തരം വിവരങ്ങൾ അറിയാമെങ്കിലും അവർ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല. അവധി ദിവസങ്ങളിൽ വീടുകളിൽ പോകാതെ ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർഥികളുടെ താമസസ്ഥലത്തേക്ക് മറ്റുള്ളവർ എത്തുന്നതായും പറയുന്നു.

ജില്ലയിലെ പല ചെറുകിട വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും ലഹരി‍യിടപാടുകൾ നടക്കുന്നതായി പറയപ്പെടുന്നുണ്ട്. യുവതീ യുവാക്കളാണ് ഇത്തരം കേന്ദ്രങ്ങളിലെ ലഹരി സംഘങ്ങളുടെ ഇരകൾ.

മുട്ടത്തിനു സമീപത്തുള്ള വെള്ളച്ചാട്ടത്തിന്‍റെ സമീപ പ്രദേശങ്ങൾ ലഹരിമാഫിയ സംഘത്തിന്‍റെ വലയിലാണെന്ന് നാട്ടുകാർ പറയുന്നു. ഏതാനും ആഴ്ചകൾക്ക് മുന്പ് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികൾ ഇവിടെയെത്തി മദ്യപിച്ച് ബഹളം വച്ചു. ചോദ്യം ചെയ്ത നാട്ടുകാരെ ആക്രമിക്കാനും ഇവർ ശ്രമിച്ചു.

തൊടുപുഴ എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്‍റോയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഒളമറ്റം, ഉറവപ്പാറ ഭാഗത്ത് നടത്തിയ സ്ട്രൈക്കിംഗ് ഫോഴ്സ് റെയ്ഡിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടിയിരുന്നു.

ഇടവെട്ടി, നടയം ഭാഗത്ത് നടത്തിയ പരിശോധനയിൽ 3.600 കിലോ കഞ്ചാവു പിടികൂടിയതും അടുത്ത നാളിലാണ്.