ലോക ഫാഷന്‍റെ ഈറ്റില്ലമായ പാരീസിൽ ശ്രദ്ധേയമായി കേരള "ഗ്രാമം’ ഭോജനശാല
Wednesday, October 16, 2024 11:29 PM IST
കുമളി: ഫാഷന്‍റെ പെരുമ ഇന്നും നിലനിർത്തിവരുന്ന പാരീസിൽ വ്യത്യസ്തങ്ങളായ ദക്ഷിണേന്ത്യൻ ഭക്ഷണ വിഭവങ്ങൾ ഒരുക്കി വിതരണം ചെയ്ത് കുമളി സ്വദേശിയുടെ "ഗ്രാമം’ ഭക്ഷണശാല ശ്രദ്ധ നേടുന്നു.

മലയാളികളുടെ പാരന്പര്യ ഭക്ഷണങ്ങൾക്കൊപ്പം സ്പെഷൽ ഐറ്റമായി വിളന്പുന്ന കഞ്ഞിയും കപ്പയും "ഗ്രാമ’ ത്തിൽ സന്ദർശകരായെത്തുന്ന സ്വദേശികളുടെയും വിദേശികളുടെയും പ്രിയ ഭക്ഷണമാവുകയാണ്.

പാരീസിലെ വിനോദസഞ്ചാര വാർത്തകൾ കൈകാര്യം ചെയ്യുന്ന പ്രശസ്തമായ മാസിക "ബോഷൂർ ബോഗിനി ’യാണ് "ഗ്രാമ’ത്തിന്‍റെ വാർത്ത പ്രസിദ്ധീകരിച്ചത്.

മലയാളിയുടെ ഈ തിളക്കമാർന്ന വിജയം പ്രശസ്ത ഫ്രഞ്ച് വിനോദ സഞ്ചാര വിവരണ മാസികയിലും സാമൂഹ്യ മാധ്യമങ്ങളിലും ഇടംപിടിച്ചതോടെ ദേശ-ഭാഷാ വ്യത്യാസമില്ലാതെ "ഗ്രാമം’ ഏവർക്കും പ്രിയപ്പെട്ടതായി. ഫ്രഞ്ച് തനത് വിഭവങ്ങളോടെപ്പം ദക്ഷിണേന്ത്യൻ കൊതിയൂറും ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭ്യമാക്കുന്നു.

വിവിധതരം കേരള-ഹൈദരാബാദ് ബിരിയാണികളും വ്യത്യസ്ത വിഭവങ്ങളുമാണ് പ്രചാരമായിരിക്കുന്നത്. തമിഴ്നാട്ടിലെ പ്രശസ്തവും പ്രസിദ്ധവുമായ ഇഡ്ഡലി, മസാലദോശ, ഉൗത്തപ്പം എന്നിവയ്ക്കും കന്നഡ നാടിന്‍റെ ഉഡുപ്പി ഉപ്പുമാവ് വിഭവങ്ങൾക്കും എന്നും നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നതെന്ന് അമരക്കാരനായ ടിന്‍റു പറയുന്നു.


കുമളി സ്വദേശി പുളിക്കപ്പറന്പിൽ പരേതനായ തങ്കച്ചന്‍റെയും എൽഐസി ഏജന്‍റായിരുന്ന ഉഷയുടെയും മൂത്ത മകൻ പി.ടി. ടിന്‍റു 2012 ലാണ് പാരീസിലെത്തുന്നത്.

2009ൽ കുവൈറ്റലെത്തി മാർക്കറ്റിംഗ് മേഖലയിൽ ജോലിനോക്കി അവിടെനിന്നു കുവൈറ്റ് എയർവേയ്സിൽ ജോലി നോക്കുന്പോഴാണ് 2014 ൽ പാരീസിലേക്ക് ചുവട് മാറ്റിയത്. ഫ്രഞ്ച് ഭാഷയിലുള്ള പ്രാവീണ്യം ടിന്‍റുവിന് ഏറെ സഹായകമായി. ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് വിഭാഗത്തിൽ ശ്രദ്ധചെലുത്തിയ ടിന്‍റു ഹോം സ്റ്റേ ബിസിന‌സിൽ പാരീസിൽ ചുവടുറപ്പിച്ചു. താമസ സൗകര്യത്തോടെപ്പം പ്രഭാത ഭക്ഷണവുമെന്ന ആശയത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

2023 ജൂണിലാണ് 10 മുറികളുള്ള ഹോട്ടൽ സമുച്ചയവും റെസ്റ്ററന്‍റും ഏറ്റെടുത്ത് രുചിഭേദങ്ങളുടെ കലവറയ്ക്ക് ടിന്‍റു തുടക്കം കുറിച്ചത്.

15 യൂറോയ്ക്ക് ഫ്രഞ്ച് പാരന്പര്യ ഭക്ഷണവും 10 യൂറോയ്ക്ക് ഇന്ത്യൻ കൊതിയൂറും വിഭവങ്ങളും യഥേഷ്ടം കഴിക്കാനുള്ള സൗകര്യമാണ് "ഗ്രാമം’ റെസ്റ്ററന്‍റിൽ ക്രമീകരിച്ചിരിക്കുന്നത്.ഇന്ത്യൻ രുചിയുടെ സ്വാദ് പാരീസിൽമാത്രം ഒതുങ്ങിനിന്നില്ല.

കഴിഞ്ഞ മാസം റെസ്റ്ററന്‍റിന്‍റെ ഒരു ഒൗട്ട്‌ലെറ്റ് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ആരംഭിച്ചതായും ശ്രീലങ്കൻ ജനത ഏറെ സന്തോഷത്തോടെ "ഗ്രാമം’ ഏറ്റെടുത്തതായും ടിന്‍റു പറഞ്ഞു.