ചിന്നക്കനാലിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു; ജനം ഭയപ്പാടിൽ
Wednesday, October 16, 2024 11:29 PM IST
തൊടുപുഴ: ചിന്നക്കനാൽ മേഖലയിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു. നാട്ടുകാരെ ഭയപ്പാടിലാക്കി സംഘം അക്രമം അഴിച്ചുവിടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം തൊടുപുഴയിൽ നിന്നെത്തിയ നാലംഗസംഘത്തെ ആക്രമിക്കാൻ ശ്രമിക്കുകയും ഇവർ സഞ്ചരിച്ച വാഹനം അടിച്ചുതകർക്കുകയും ചെയ്തിരുന്നു.

ചിന്നക്കനാൽ സഹകരണബാങ്ക് കെട്ടിടത്തിലേക്ക് ഓടിക്കയറിയാണ് ഇവർ രക്ഷപ്പെട്ടത്. ഏറെ നേരം റോഡിൽ വെല്ലുവിളിയുമായി അക്രമി സംഘം നിന്നെങ്കിലും ഇവർ പുറത്തിറങ്ങാൻ തയാറായില്ല.

ഒടുവിൽ വാഹനത്തിന്‍റെ ചില്ല് അടിച്ചുതകർക്കുകയും കാറ്റഴിച്ചുവിടുകയും ചെയ്ത ശേഷം അക്രമിസംഘം ഇവിടെനിന്നു മടങ്ങുകയായിരുന്നു. അക്രമിസംഘത്തിൽ ഒരാളുടെ കാറിൽ തൊടുപുഴയിൽ നിന്നെത്തിയ സംഘത്തിന്‍റെ വാഹനം തട്ടിയെന്ന് ആരോപിച്ചായിരുന്നു അക്രമം.

എന്നാൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ആളുമാറിയാണ് അക്രമം അഴിച്ചുവിട്ടതെന്നുമാണ് തൊടുപുഴക്കാർ പറയുന്നത്. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ചൊവ്വാഴ്ച വൈകുന്നേരം ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഗുണ്ടാ ആക്രമണം നടന്നു. ക്ലർക്കിനടക്കം പരിക്കേൽക്കുകയും ചെയ്തു. ചികിത്സ തേടിയെത്തിയ നാലംഗസംഘം വനിതാ ജീവനക്കാരെ അസഭ്യം പറയുകയും തടയാൻ ശ്രമിച്ച ക്ലർക്ക് ആനന്ദിനെ മർദിക്കുകയുമായിരുന്നു.

ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെന്ന് പറഞ്ഞതോടെയാണ് ഇവർ അക്രമം അഴിച്ചുവിട്ടത്. ഡോക്ടർ എന്തുകൊണ്ട് 24 മണിക്കൂർ ജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് പ്രശ്നം സൃഷ്ടിച്ചത്. ലഹരിക്കടിമകളായ സംഘമാണ് പലപ്പോഴും ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.


ആയിരക്കണക്കിനു സഞ്ചാരികൾ ദിവസവും എത്തുന്ന ചിന്നക്കനാൽ മേഖലയിൽ ഇവരോടും മോശമായ പെരുമാറ്റം ചിലരിൽനിന്നും ഉണ്ടാകുന്നതായി പറയപ്പെടുന്നു. സഞ്ചാരികൾ ഒഴിഞ്ഞുമാറി പോകുന്നതിനാലാണ് പലപ്പോഴും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നത്. അക്രമി സംഘത്തെ രക്ഷിക്കാൻ രാഷ‌്ട്രീയനേതാക്കളും പോലീസും രംഗത്തുവരുന്നതാണ് പലപ്പോഴും ഇത്തരക്കാർക്ക് രക്ഷയാകുന്നത്.

പല കേസുകളിലും ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാതെ പോലീസ് മുൻകൈയെടുത്ത് ഒത്തുതീർപ്പിനു ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. ഇതു ഗുണ്ടാസംഘങ്ങൾക്ക് രക്ഷപ്പെടാൻ അവസരം ലഭിക്കുകയാണ്. കഴിഞ്ഞ ദിവസം അക്രമം നടത്തിയ സംഘത്തെ ഇതുവരെയും പിടികൂടിയിട്ടില്ല.

ചിന്നക്കനാലിലെയും പരിസരപ്രദേശങ്ങളിലെയും ഗുണ്ടാസംഘത്തെ അമർച്ച ചെയ്യാൻ പോലീസ് സത്വര നടപടി സ്വീകരിക്കണമെന്നും ഇവിടെയെത്തുന്നവർക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.