കർഷകർക്കു ദുരിതം വിതച്ച് കാട്ടുപന്നികൾ
Friday, October 18, 2024 3:34 AM IST
ഉപ്പുതറ: അയ്യപ്പൻകോവിൽ തോണിത്തടിയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. ഒരാഴ്ചക്കുള്ളിൽ ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്. തോണിത്തടി ചെമ്പൻകുളം സി.ജി. ബാബു, മണ്ണാർമറ്റം ബേബിച്ചൻ, പുതുമനയിൽ അബി , ചെമ്പൻകുളം ബിജു, മുല്ലൂരാത്ത് ജോസ് തുടങ്ങിയ നിരവധി പേരുടെ കൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്.

ബാബുിന്‍റെ കൃഷിയിടത്തിലെ 50 ഏത്തവാഴയും ഒരാഴ്ചക്കുള്ളിൽ നശിപ്പിച്ചു. ഏലം, കുരുമുളക്, ചേമ്പ്, ചേന, കപ്പ തുടങ്ങിയ കൃഷികളെല്ലാം നശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തെ കൊടുംവേനലിൽ കൃഷി നശിച്ച പ്രദേശത്ത് നടത്തിയ പുനർ കൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്.


പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. വേനലിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായവർക്ക് 30,000 രൂപയിൽ താഴെയുള്ള സഹായമാണ് സർക്കാർ നൽകിയത്. ഇവരെല്ലാം കടബാധ്യത മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലുമാണ്. അതിനിടെയാണ് കാട്ടുപന്നിയുടെ ശല്യം മൂലം നിലവിലുള്ള കൃഷിയും സംരക്ഷിക്കാൻ കഴിയാതെ വരുന്നത്.