മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന്
Monday, October 21, 2024 4:24 AM IST
മല്ലപ്പള്ളി: കേരളത്തിന്‍റെ സാമൂഹിക അന്തരീക്ഷം തകർത്തും വർഗീയ ശക്തികളെ പ്രീണിപ്പിച്ചും തന്റെയും കുടുംബത്തിന്‍റെയും ഭാവി സുരക്ഷിതമാക്കുക എന്ന മിനിമം പരിപാടി മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ. സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ കോൺഗ്രസ്‌ ആനിക്കാട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ നിലപാട് മൂലം സർക്കാരിന് ധാർമികമായി തുടരാൻ അവകാശം ഇല്ലെന്നും റിങ്കു ചെറിയാൻ പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് ലിൻസൺ പാറോലിക്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്‍റ് എബി മേക്കരിങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തി.