ഡോ. എം.എസ്. സുനിലിന്‍റെ 328-ാം സ്നേഹഭവനം സിന്ധുവിനും കുടുംബത്തിനും
Sunday, October 20, 2024 4:13 AM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ എം എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 328-ാമത് സ്നേഹഭവനം ന്യൂ മലബാർ കാറ്ററിംഗ് ആൻഡ് ഗ്രോസറി ഉടമയും ഷിക്കാഗോ മലയാളി അസോസിയേഷൻ ബോർഡ് അംഗവുമായ സജി തോമസ് തയ്യിലിന്‍റെ സഹായത്താൽ കോന്നി ളാക്കൂർ പുതിയമഠത്തിൽ സിന്ധുവിനും സതീഷിനും മകൾ ശ്രീലക്ഷ്മിക്കുമായി നിർമിച്ചു നൽകി. താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു.

വർഷങ്ങളായി വിവിധ രോഗങ്ങളാൽ ചികിത്സയ്ക്ക് പോലും ബുദ്ധിമുട്ടിയിരുന്ന സിന്ധുവും, ഹൃദ്രോഗിയായ ഭർത്താവ് സതീഷും ,കാഴ്ച പരിമിതിയുള്ള മകൾ ശ്രീലക്ഷ്മിയും സ്വന്തമായി ഒരു ഭവനം പണിയാൻ കഴിയാതെ അടച്ചുറപ്പില്ലാത്ത ഒരു കുടിലിൽ ആയിരുന്നു താമസിച്ചിരുന്നത്.


ചികിത്സയ്ക്കും വീട്ടുചെലവിനും ബുദ്ധിമുട്ടിയിരുന്ന ദയനീയ അവസ്ഥ നേരിൽ കണ്ട ടീച്ചർ ഇവർക്കായി 3 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമിച്ചു നൽകുകയായിരുന്നു.

ചടങ്ങിൽ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എൻ. നവനീത്, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ.വാർഡ് മെംബർ അമൃത സജയൻ, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, മീന. എൻ. നായർ, മുരളീധരൻ നായർ, രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. സജിയുടെ സഹായത്താൽ പണിതുനൽകുന്ന രണ്ടാമത്തെ വീടാണിത്.