നവീൻ ബാബുവിന്‍റെ മരണം : ശക്തമായ അന്വേഷണം നടത്തും: മന്ത്രി പി. പ്രസാദ്
Sunday, October 20, 2024 4:13 AM IST
കോന്നി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ശക്തമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പി. പ്രസാദ്. മലയാലപ്പുഴയിൽ നവീൻ ബാബുവിന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

സമഗ്രമായ അന്വേഷണം ഈ വിഷയത്തിൽ ആവശ്യമാണ്. പൊതു പ്രവർത്തകരും ഭരണത്തിന്‍റെ ഭാഗമായി നിൽക്കുന്നവരും എങ്ങനെ പെരുമാറണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്. നവീൻ ബാബു തനിക്ക് വളരെ നേരത്തേ പരിചയമുള്ള ആളാണ്. ഔദ്യോഗിക ജീവിതത്തിൽ ഒരാൾക്കുപോലും അദ്ദേഹത്തിനെതിരേ വിരൽ ചൂണ്ടാനുള്ള സാഹചര്യം അദ്ദേഹം സൃഷ്ടിച്ചിട്ടില്ല.

അതൊരു ചെറിയ കാര്യമല്ല. സർവീസിൽനിന്ന് വിരമിക്കാൻ ഏഴുമാസം മാത്രം കാലാവധിയുള്ളപ്പോൾ ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. അന്നത്തെ യോഗത്തിൽ വി വി ഐ പി നവീൻ ബാബു ആയിരുന്നു. ആ മീറ്റിങ്ങിൽ മര്യാദപൂർവം പെരുമാറേണ്ടത് അതിൽ പങ്കെടുത്ത ജനപ്രതിനിധികൾ അടക്കമുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്വമായിരുന്നു.


ഇതിലൊക്കെ വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണം. വലിയ പരിശീലനങ്ങൾ ഉയർന്ന ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ മനുഷ്യത്വപരമായി പെരുമാറാൻ ഇനി എന്നാണ് ഇവരൊക്കെ പഠിക്കുക. ഇവിടെ വർഷങ്ങളായി ഒപ്പം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ കണ്ണൂർ ജില്ലാ കളക്ടർക്ക് കഴിഞ്ഞില്ല.

കേവലം യന്ത്രങ്ങൾ അല്ല സർക്കാർ ഉദ്യോഗസ്ഥർ. മറ്റേതൊരു മനുഷ്യനെയുംപോലെ എല്ലാ വികാരങ്ങളും അവർക്കുമുണ്ട്.കുറ്റക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി. ആർ. ഗോപിനാഥൻ, സിപിഐ കോന്നി മണ്ഡലം സെക്രട്ടറി കെ. രാജേഷ്, കോന്നി മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറി എ. ദീപകുമാർ,സി പി ഐ കൂടൽ മണ്ഡലം ആക്‌ടിംഗ് സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി, ലോക്കൽ സെക്രട്ടറി സി. ജി. പ്രദീപ്‌, മണ്ഡലം സെക്രട്ടേറിയറ്റംഗം പി. എസ്. ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.