പോക്സോ കേസ് പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്
Monday, October 21, 2024 4:18 AM IST
മല്ലപ്പള്ളി: പതിമൂന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസ് ഉത്തരവായി. മല്ലപ്പള്ളി കുന്നന്താനം ആഞ്ഞിലിത്താനം മൈലക്കാട് ഇല്ലത്തുവീട്ടിൽ ടി.ഇ. ജെയിംസി(44) നെയാണ് കോടതി ശിക്ഷിച്ചത്.

2022 നവംബറിൽ ജെയിംസ് കുട്ടിയുടെ നേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
പിഴയടച്ചില്ലെങ്കിൽ ഒരുമാസത്തെ കഠിനതടവ് കൂടി അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും പോക്സോ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷാവിധിയിൽ പറയുന്നു.


കീഴ്‌വായ്‌പൂര് പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥനാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ജെയ്‌സൺ മാത്യൂസ് പ്രോസിക്യൂഷനു വേണ്ടി ഹാജരായി. കോടതിയിൽ എഎസ്ഐ ഹസീന പ്രോസിക്യൂഷന് ആവശ്യമായ സഹായം നൽകി.