കരിംകുറ്റിയിൽ പാറമട അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കോൺഗ്രസ്
Sunday, October 20, 2024 4:25 AM IST
മലയാലപ്പുഴ: നൂറ് കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പരിസ്ഥിതി പ്രാധാന്യമുള്ളതും ജനവാസ മേഖലയുമായ മലയാലപ്പുഴ പഞ്ചായത്തിലെ വടക്കുപുറം കരിംകുറ്റിയിൽ പാറമട അനുവദിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് വടക്കുപുറം വാർഡ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

കരിംകുറ്റിയിൽ പാറമട അനുവദിച്ചാൽ പഞ്ചായത്തിലെ കോട്ടമുക്ക്, കിഴക്കുപുറം, വെട്ടൂർ, വടക്കുപുറം, പരുത്തിയാനി, തോമ്പിൽകൊട്ടാരം, ശങ്കരത്തിൽ ഭാഗം, ഈട്ടിമൂട്ടിൽ ഭാഗം തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ ദോഷകരമായി ബാധിക്കും. കൂടാതെ സമീപങ്ങളിലുള്ള ദേവാലയങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ ഉണ്ടാവുകയും ഇതിനുപുറമേ നിർദിഷ്ട്ട പാറമടയ്ക്കു സമീപത്തുകൂടി ഒഴുകി അച്ചൻകോവിൽ നദിയിൽ എത്തുന്ന വടക്കുപുറം വഴിയുള്ള ഇറമ്പാത്തോട് - വെട്ടൂർ തോട്ടിനെ മലീമസമാക്കുന്നതിനും കാരണമാകുമെന്ന് കോൺഗ്രസ് പ്രവർത്തകയോഗം ചൂണ്ടിക്കാട്ടി.


ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് പാറമടക്ക് ലൈസൻസ് നേടുവാനുളള തല്പര കക്ഷികളുടെ ശ്രമത്തെ ശക്തമായി ചെറുക്കുമെന്നും, വടക്കുപുറം ക്വാറി വിരുദ്ധ ജനകീയ സമിതി നടത്തിക്കൊണ്ടിരിക്കുന്ന നിയമ പോരാട്ടങ്ങൾക്കും പ്രതിഷേധ സമരങ്ങൾക്കും എല്ലാപിന്തുണയും നൽകുന്നതിനും യോഗം തീരുമാനിച്ചു.

ഡിസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു.

ദിലീപ്കുമാർ പൊതീപ്പാട് അധ്യക്ഷത വഹിച്ചു. ജയിംസ് പരുത്തിയാനി, ബിനോയ് വിശ്വം, ജിനു പുത്തൻവിളയിൽ, സന്തോഷ് കിഴക്കേക്കര, ജയിംസ് സാമുവൽ, ജെയിംസ് ഡാനിയേൽ, ഏലിയാമ്മ വർഗീസ്, മിനി സന്തോഷ് എന്നിവർ പ്രസംഗിച്ചു.