വടക്കുപുറത്ത് ക്വാറി പ്രവർത്തനം അനുവദിക്കാനാകില്ലെന്ന്
Monday, October 21, 2024 4:18 AM IST
മലയാലപ്പുഴ‌: വടക്കുപുറത്ത് ക്വാറി പ്രവർത്തനം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിൽ വ്യാപക പ്രതിഷേധം. മുന്പ് പ്രദേശത്തു നിയമവിരുദ്ധമായി അംഗീകാരം നേടി ഒരു ക്വാറി പ്രവർത്തിക്കാൻ തുടങ്ങിയതുമായി ബന്ധപ്പെട്ടു പ്രദേശവാസികൾ സംഘടിച്ചു പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു.

ജനപ്രതിനിധികളുടെകൂടി പിന്തുണയിൽ നടന്ന സമരം വിജയിക്കുകയും ക്വാറിക്ക് നിരോധന ഉത്തരവ് ലഭിക്കുകയും ചെയ്തതാണ്. എന്നാൽ, ക്വാറി ഉടമ തന്‍റെ സ്വന്തം വസ്തുവിൽ നിന്ന് പാറ പൊട്ടിക്കാനുള്ള അനുമതി ഹൈക്കോടതിയിൽ നിന്നു സ്വന്തമാക്കി ഇതിന്‍റെ പേരിൽ ക്വാറി പ്രവർത്തനം ആരംഭിക്കാനും നീക്കം നടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.


വടക്കുപുറം കേന്ദ്രീകരിച്ച് ഒരുതരത്തിലും ക്വാറി പ്രവർത്തനം അനുവദിക്കാനാകില്ലെന്ന് സമരസമിതി യോഗം ചേർന്ന് തീരുമാനിച്ചു. ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ അധ്യക്ഷത വഹിച്ചു. വി.കെ. പുരുഷോത്തമൻ, സോബി ജോൺ, ഹരിശ്ചന്ദ്രൻ നായർ, എം.എസ്. ജോൺ, ജോൺസൺ മാത്യു, ബാബുജി കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.