ശബരിമല തുലാമാസ പൂജ: വെര്‍ച്വല്‍ ‍ ക്യൂ ബുക്കിംഗ് 52,000 കവിഞ്ഞു
Sunday, October 20, 2024 4:13 AM IST
പത്തനംതിട്ട: ശബരിമല തുലാമാസ പൂജയ്ക്കായി നട തുറന്ന ശേഷം ശബരിമല ദര്‍ശനത്തിനുള്ള തിരക്ക് കൂടുന്നു. ഇന്നലത്തെ വെര്‍ച്വല്‍ ‍ ക്യൂ ബുക്കിംഗ് 52,000 കടന്നു. മുൻ വർഷങ്ങളേക്കാൾ ഇതു വളരെ കൂടുതലാണ്. നട തുറന്ന 16-ാം തീയതി വെര്‍ച്വല്‍ ‍ ക്യൂവിലൂടെ ബുക്ക്‌ ചെയ്തവരുടെ എണ്ണം 11,965. 17ന് 28, 959. 18ന് 53,955 എന്നിങ്ങനെയാണ്.

ശബരിമലയില്‍ ഇന്നലെ അഞ്ചിന് നടതുറന്ന ശേഷം 5.10ന് നിര്‍മാല്യദര്‍ശനവും 5.20 ന് ഗണപതിഹോമവും 7.30 ന് ഉഷപൂജയും 7. 40ന് ഉദയാസ്തമനപൂജയും നടന്നു. തുടര്‍ന്ന് 12ന് കലശപൂജയും 12.10ന് കളഭാഭിഷേകവും 12.30ന് ഉച്ചപൂജയും തുടര്‍ന്ന് മൂന്നിന് നട അടയ്ക്കുകയും ചെയ്തു.

മാസപൂജയുടെ സമയങ്ങളില്‍ പടിപൂജയ്ക്കും ഉദയാസ്തമന പൂജയ്ക്കുമായി രണ്ടേകാല്‍ മണിക്കൂറുകളോളം സമയമെടുക്കും. ഈ സമയത്ത് ക്യൂവില്‍ നില്‍ക്കുന്ന അയ്യപ്പന്മാര്‍ക്ക് ദര്‍ശനം നടത്താന്‍ ചെറിയ കാലതാമസം ഉണ്ടാകുന്ന സാഹചര്യം സംജാതമാവുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

വൈകുന്നേരം 5ന് നടതുറക്കല്‍, 6.30 ന് ദീപാരാധന, 6. 40 ന് പടിപൂജ, 7. 40 ന് പുഷ്‌പാഭിഷേകവും നടക്കും. തുടര്‍ന്ന് 9ന് അത്താഴ പൂജയ്ക്കു ശേഷം 11 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഇന്നലെ മൂന്നു മണി വരെ മാത്രം 30,000നടുത്ത് ഭക്തര്‍ ‍ ദര്‍ശനം നടത്തി. 16ന് നട തുറന്ന ശേഷം ഇതുവരെ 1,22,001 ഭക്തര്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞവര്‍ഷം തുലാമാസ പൂജാ ദിവസങ്ങളില്‍ ആകെ ദര്‍ശനം നടത്തിയ ഭക്തരെക്കാള്‍ ‍ കൂടുതലാണ്.


രാവിലെ 7.30 മുതൽ 7.50 വരെയുള്ള ഉഷപൂജക്കു ശേഷം 8.45 വരെ ഉദയാസ്തമന പൂജയ്ക്കുള്ള സമയമാണ്. ഈ സമയത്ത് 14 പ്രാവശ്യം നട അടച്ചു തുറക്കും. ഇതിനാൽ അയ്യപ്പന്മാർക്ക് സുഗമമായ ദർശനത്തിന് ചെറിയ കാലതാമസമുണ്ടാകും. വൈകുന്നേരം നാലിനു നട തുറന്നാൽ ആറിന് പതിനെട്ടാംപടി പടിപൂജയ്ക്കായി അടയ്ക്കും. എട്ടുമണിയോടുകൂടി മാത്രമേ പിന്നീട് പടി കയറാൻ കഴിയുകയുള്ളൂ.

ശബരിമല വിശേഷങ്ങൾ അറിയാൻ ഹരിവരാസനം റേഡിയോ വരുന്നു

പത്തനംതിട്ട: ശബരിമല വിശേഷങ്ങൾ ഇനി വേഗത്തിൽ അറിയാം. ഇതിനായി തിരുവിതാംകൂർ ദേവസ്വംബോർഡ് ഓൺലൈൻ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു. ശബരിമല തീർഥാടകർക്കുംവിശ്വാസികൾക്കുമായാണ് ഹരിവരാസനം എന്ന പേരിൽ ഓൺലൈൻ റേഡിയോ തുടങ്ങുന്നത്.

ദേവസ്വം ബോർഡിന്‍റെ പൂർണ നിയന്ത്രണത്തിലായിരിക്കും റേഡിയോ പ്രവർത്തിക്കുക. റേഡിയോ നടത്തിപ്പിന് താത്പര്യമുള്ള കമ്പനികളിൽനിന്ന് താത്പര്യപത്രം ക്ഷണിക്കാനുള്ള നടപടികൾ ആരംഭിച്ചു.

റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കാണ് പരിഗണന നൽകുക. 24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമല വാർത്തകൾ, അറിയിപ്പുകൾ, പ്രത്യേക സെഗ്‌മെന്‌റുകൾ, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയാണ് ഹരിവരാസനം റേ‍ഡിയോയിൽ ഉണ്ടാവുക. വിവിധ ഭാഷകളും പരിപാടിയിൽ ഉൾപ്പെടുത്തുന്നതും പരിഗണനയിലാണ്.