ജില്ലാ സ്കൂൾ കായികമേള ഇന്നു മുതൽ കൊടുമണ്ണിൽ
Tuesday, October 22, 2024 5:35 AM IST
പത്തനംതിട്ട: റവന്യൂ ജില്ലാ സ്കൂൾ കായികമേള ഇന്ന് കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ആരംഭിക്കും. രാവിലെ 8.30ന് 1500 മീറ്റർ ഓട്ടമൽസരത്തോടെ കായികമേള ആരംഭിക്കും.10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശ്രീധരൻ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ. അനില ആമുഖപ്രസംഗം നടത്തും. ജില്ലയിലെ 11 ഉപജില്ലകളിൽനിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന മേള 24നു സമാപിക്കും.

സമാപന സമ്മേളനം ആന്‍റോ ആന്‍റണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജി പി. രാജപ്പൻ സമ്മാനദാനം നിർവഹിക്കും. 138 ഇനങ്ങളിലാണ് മത്സരം. രണ്ടായിരത്തോളം കായികതാരങ്ങൾ മൂന്നുദിവസത്തെ മേളയിൽ പങ്കെടുക്കും. മത്സരങ്ങളിൽ സമയം അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ നിശ്ചയിക്കുക. കായികതാരങ്ങൾക്ക് പ്രഥമശുശ്രൂഷയ്ക്കുള്ള സംവിധാനവും ഭക്ഷണക്രമീകരണങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

ലഭിച്ചത് ഏഴുലക്ഷം, തികയില്ലെന്ന് സംഘാടകർ

ജില്ലാ കായികമേളയുടെ നടത്തിപ്പിനായി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുള്ളത് ഏഴുലക്ഷം രൂപയാണ്. പണം തികയില്ലെന്ന് സംഘാടകസമിതി അറിയിച്ചിട്ടുണ്ട്. തുക വർധിപ്പിക്കണമെന്ന ആവശ്യം ഉയരുന്പോഴും ഫണ്ടിന്‍റെ അഭാവമാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

ഓരോ ജില്ലാ കായികമേള കഴിയുന്പോഴും ബന്ധപ്പെട്ട കമ്മിറ്റികളുടെ ചുമതലക്കാർ കടക്കെണിയിലാകുന്ന രീതിയാണ് കണ്ടുവരുന്നത്. സബ് കമ്മിറ്റികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇതോടെഅധ്യാപകർക്കും മടിയാണ്. നാല്പതോളം വരുന്ന ഒഫീഷ്യൽസിനുള്ള പ്രതിഫലം നൽകാൻ മാത്രമായി വലിയ തുക വേണ്ടിവരുന്നു. മൂന്നു ദിവസത്തെ ഭക്ഷണം, പന്തൽ, ഉച്ചഭാഷിണി ഇവയ്ക്കെല്ലാംകൂടിയും നല്ല തുക ചെലവഴിക്കണം.

ജില്ലാതല കായിക, കലാമേളകൾക്കും ശാസ്ത്രോത്സവത്തിനുമായി കുട്ടികളിൽനിന്നും അധ്യാപകരിൽനിന്നും ശേഖരിക്കുന്ന പണമാണ് മേളകളുടെ പ്രധാന വരുമാനം. ഇതുകൂടാതെ നാമമാത്ര സർക്കാർ വിഹിതവും ലഭിക്കും.


ഒന്പതു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളിൽ നിന്നാണ് പണപ്പിരിവ് നടത്തുന്നത്. കുട്ടികളുടെ എണ്ണം കുറഞ്ഞത് വരുമാനത്തെയും ബാധിച്ചു. കഴിഞ്ഞവർഷം 75 രൂപ വീതമാണ് കുട്ടികളിൽനിന്നു സമാഹരിച്ചതെങ്കിൽ ഇക്കൊല്ലം അത് 100 രൂപയാക്കി. അധ്യാപകർ 400 രൂപ നൽകണം. നേരത്തേ ഇത് 350 രൂപയായിരുന്നു.

പരിശീലനത്തിനും ഗ്രൗണ്ടില്ല

ജില്ലയിലെ ഇതര സ്റ്റേഡിയങ്ങളുടെ ശോച്യാവസ്ഥ കാരണം തുടർച്ചയായി കൊടുമണ്ണിലാണ് ജില്ലാതല കായികമേളകൾ നടക്കുന്നത്. സിന്തറ്റിക് ട്രാക്കുൾപ്പെടെയുള്ള സംവിധാനം കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിനുണ്ട്. 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ത്രോ ഇനങ്ങൾക്കുള്ള പ്രത്യേക സെക്‌ടറുകൾ, ലോംഗ് ജംപ് പിറ്റ്, ശുചിമുറി സൗകര്യങ്ങൾ എന്നിവയും കൊടുമണ്ണിലുണ്ട്. മേൽക്കൂരയോടുകൂടിയ പവലിയൻ ഇല്ലാത്തത് പ്രധാന പ്രശ്നമാണ്. അഞ്ച് സിന്തറ്റിക് ട്രാക്കുകളാണുള്ളത്. ത്രോ ഇനങ്ങൾക്ക് സുരക്ഷയ്ക്കായി പ്രത്യേകം നെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽനിന്നും കൊടുമൺവരെ എത്താനുള്ള ബുദ്ധിമുട്ടാണ് താരങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, തിരുവല്ല നഗരസഭാ സ്റ്റേഡിയം എന്നിവിടങ്ങളിലായിരുന്നു മൂന്പ് ജില്ലാ കായികമേളകൾ നടന്നിരുന്നത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്‍റെ പുനർനിർമാണ ജോലികൾ ആരംഭിച്ചിട്ടുണ്ട്. തിരുവല്ല പബ്ലിക് സ്റ്റേഡിയം കാടുകയറിക്കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.

ഗ്രാമീണ സ്റ്റേഡിയങ്ങൾ പലതും നശിച്ചു. ഇതോടെ ഉപജില്ലകളിൽ അടക്കം കായികമേളകൾ നടത്താൻ സൗകര്യമില്ലെന്ന സ്ഥിതിയായി. ഏതെങ്കിലും സ്കൂൾ ഗ്രൗണ്ടുകളാണ് ആശ്രയം. കുട്ടികൾക്ക് പരിശീലനത്തിനുപോലും ഗ്രൗണ്ടുകൾ ലഭിക്കുന്നില്ല. മെച്ചപ്പെട്ട താരങ്ങൾ പല സ്കൂളുകളിലുമുണ്ടെങ്കിലും പരിശീലനത്തിന്‍റെ അഭാവം കാരണം ഇവരൊക്കെ സംസ്ഥാനമേളയിൽ പിന്തള്ളപ്പെടുന്നതാണ് കണ്ടുവരുന്നത്.