പ്രിയടീച്ചർക്ക് ഒഴിവില്ല; കൃഷിതന്നെ ഹരം
Monday, October 21, 2024 4:18 AM IST
ടി.എസ്. സതീഷ് കുമാർ

കോഴഞ്ചേരി: മട്ടുപ്പാവില്‍ പച്ചക്കറിയും വീട്ടുവളപ്പില്‍ ആയുര്‍വേദത്തിലെ അപൂര്‍വങ്ങളായ ഔഷധസസ്യങ്ങളും കൃഷിചെയ്തു വ്യത്യസ്തയാകുകയാണ് അധ്യാപികകൂടിയായ പ്രിയ പി. നായര്‍. പ്രിയടീച്ചറുടെ ഒഴിവുസമയം പൂർണമായി കൃഷിക്കൊപ്പമാണ്.

ചെറുകോല്‍പ്പുഴ - റാന്നി റോഡിലെ മൂക്കന്നൂരിലുള്ള കോയിക്കല്‍ വീടിന്‍റെ മട്ടുപ്പാവിലെ 200 ചതുരശ്ര അടി സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തുന്നത്. കോഴഞ്ചേരി ബിആര്‍സിയിലെ സ്‌പെഷല്‍ എഡ്യുക്കേറ്ററായ പ്രിയ പി. നായര്‍ ഗ്രോബാഗുകളില്‍ ജൈവക്കൃഷി സമ്പ്രദായം ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്.

വെണ്ട, വഴുതനങ്ങ, തക്കാളി, വിവിധയിനം ചീരകള്‍, പയര്‍, പടവലം, പാവല്‍, കോവല്‍, കാബേജ്, കോളിഫ്‌ളവര്‍, കുക്കുമ്പര്‍ തുടങ്ങി എല്ലായിനം പച്ചക്കറികളും കൃഷി ചെയ്യുന്നു. പയറിന്‍റെ മൂട്ടിലാണ് വെണ്ടയും കൃഷി ചെയ്യുന്നത്. പയര്‍ നൈട്രജന്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ വെണ്ട നല്ലരീതിയില്‍ വളരുമെന്ന് ടീച്ചര്‍ പറയുന്നു. കീടനാശിനി ഉപയോഗിക്കാറില്ല.

ചാണകവും വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും ചേര്‍ന്ന മിശ്രിതം ഗ്രോബാഗില്‍ നിറച്ചാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. വര്‍ഷത്തില്‍ മൂന്നുതവണ വിളവെടുക്കാറുണ്ട്.

കൃഷിരീതിയിലും വൈവിധ്യം

പ്രിയ പി. നായരുടെ കൃഷിരീതികളും വ്യത്യസ്തമാണ്. പച്ചക്കറി കൃഷിയിൽ കീടശല്യം ഒഴിവാക്കാൻ തനതു രീതിയിൽ മാർഗങ്ങൾ അവലംബിക്കുന്നു. കീടനാശിനി ഉപയോഗിക്കാറേയില്ല.
ഈച്ചകളെയും മറ്റും ഓടിക്കാന്‍ മഞ്ഞ ബോര്‍ഡില്‍ പശ ചേർത്തു സ്ഥാപിച്ചിട്ടുണ്ട്. കൃഷിയിടത്തിലെത്തുന്ന ഈച്ചകള്‍ ഈ ബോര്‍ഡില്‍ പറ്റിയിരിക്കുന്നതിനാല്‍ ഇവയുടെ ശല്യം ഉണ്ടാകാറില്ല.

ഗോമൂത്രമാണ് മറ്റൊരു വളം. കൃഷിയുടെ ആദ്യഘട്ടത്തില്‍ ഗ്രോബാഗ് നിറയ്ക്കുന്നതിനുമാത്രമാണ് സഹായികള്‍ ഉള്ളത്. തുടര്‍ന്നുള്ള കൃഷിപ്പണികള്‍ എല്ലാം തനിയെയാണ് ചെയ്യുന്നത്. പുലര്‍ച്ചെ മുതല്‍ രാവിലെ എട്ടുവരെയും വൈകുന്നേരം നാലിനുശേഷമായിരുന്നു കൃഷിപ്പണികള്‍.

ആയുർവേദച്ചെടികളും ധാരാളം

ആയുര്‍വേദത്തിലെ അപൂര്‍വങ്ങളായ സസ്യങ്ങളും വളർത്തുന്നുണ്ട്. ദശപുഷ്പങ്ങള്‍, ചതുരമുല്ല, ഗുൽഗുലു, കൊടങ്ങല്‍, ഗരുഡപച്ച, ഏലം, നീലഅമരി, കറുക, വയമ്പ്, കരിമഞ്ഞള്‍, കാട്ടുകുറുഞ്ഞി, ആമവാതത്തിന് പ്രധാന ഔഷധമായി ഉപയോഗിക്കുന്ന സോമലത സസ്യം, ബ്രഹ്മി, പാരിജാതം, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന കന്മദം, മൂന്ന് ഇലകള്‍ മാത്രമുള്ള മൂവില, സ്ത്രീകളുടെ മുടി പിന്നിയതുപോലെ വളരുന്ന സീതാമൂടി തുടങ്ങിയവ ടീച്ചറിന്‍റെ കൃഷിയിടത്തിലുണ്ട്.


ഹരിദ്വാറില്‍നിന്നും കൊണ്ടുവന്ന മധുരതുളസി പ്രമേഹരോഗികള്‍ക്ക് പ്രധാന ഔഷധമാണ്. ഇതോടൊപ്പം നോനിപ്പഴവും ധാരാളമായുണ്ട്. ഇതിന്‍റെ ഒരു കുപ്പി ജ്യൂസിന് രണ്ടായിരത്തോളം രൂപയും ഒരു കിലോ നോനിപ്പഴത്തിന് 450 രൂപയുമാണ് മാര്‍ക്കറ്റിലെ വില. വിവിധയിനം ആത്തകള്‍, അശോകം തുടങ്ങിയവയും കൃഷിയിടത്തിലുണ്ട്.

പനിക്കും മറ്റും ആവിപിടിക്കാന്‍ ഉപയോഗിക്കുന്ന വിക്‌സിന്‍റെ മണമുള്ള വിക്‌സ് തുളസി ഉള്‍പ്പെടെയുള്ള വിവിധയിനം തുളസികളും വളർത്തുന്നുണ്ട്.

ഔഷധസസ്യങ്ങളും പച്ചക്കറി കൃഷികളും കാണുന്നതിന് വിദ്യാലയങ്ങളിലെ എസ്പിസി കേഡറ്റുകള്‍ ഉള്‍പ്പെടുന്ന വിദ്യാർഥികളും ആയുര്‍വേദത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികളും കൃഷിയിടത്തില്‍ എത്താറുണ്ട്.

സ്പെഷൽ എഡ്യുക്കേറ്റർ പച്ചക്കറിയിലും

സ്‌പെഷൽ എഡ്യുക്കേറ്റര്‍ കൂടിയായ പ്രിയ പി. നായർ കോവിഡ് കാലത്ത് കോഴഞ്ചേരി ബിആര്‍സിയുടെ കീഴിലുള്ള ആറു പഞ്ചായത്തുകളിലെ ആറ് ഭിന്നശേഷി കുട്ടികളുടെ വീടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി നടത്തിയിരുന്നത് വിജയിച്ചതോടെ സര്‍ക്കാര്‍ സഹായത്തോടെ ജില്ലയിലെ മുന്നൂറോളം ഭിന്നശേഷി കുട്ടികളുടെ വീടുകളില്‍ പച്ചക്കറി കൃഷിക്കുള്ള പദ്ധതി തയാറാക്കി നടപ്പാക്കിവരുന്നു.

കുട്ടികളുടെ മാനസികോല്ലാസത്തിന് ഇത് ഉപകരിക്കുന്നുണ്ട്. കൃഷിയോടു താത്പര്യമില്ലത്ത കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനവും നടത്താറുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെയും നിരവധി സംഘടനകളുടെയും പുരസ്കാരങ്ങൾ ഇതിനോടകം പ്രിയ ടീച്ചറെ തേടി എത്തിയിട്ടുണ്ട്.