തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തി പുനർനിർണയം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കോൺഗ്രസ്
Sunday, October 20, 2024 4:25 AM IST
പത്തനംതിട്ട: സിപിഎം. അധികാരം ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തി പുനർനിർണയം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ജില്ലാ കോൺഗ്രസ് ഡിലിമിറ്റേഷൻ ചെയർമാൻ അഡ്വ. കെ. ജയവർമ. 2011 ലെ സെൻസസ്പ്രകാരമുള്ള ജനസംഖ്യ മാനദണ്ഡമാക്കണമെന്ന മാർഗനിർദേശത്തിനു പകരം വോട്ടർമാരെ കണക്കിലെടുത്താണ് പല സെക്രട്ടറിമാരും കരട് വിഭജന പ്രകിയ നടത്തുന്നതു ശ്രദ്ധയിൽ വന്നിട്ടുണ്ട്.


പ്രകൃതിദത്ത അതിർത്തികൾ വേണമെന്ന നിർദേശം അവഗണിച്ച് വാസയോഗ്യ വീടുകൾ ക്രമംതെറ്റിച്ച് ഇടതുമുന്നണിക്ക്‌ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ഉദ്യോഗസ്ഥരിൽ രാഷ്ട്‌ട്രീയസമ്മർദം ചെലുത്തി അശാസ്ത്രീയമായി വാർഡുകൾ പുനഃക്രമീകരിക്കാൻ ശക്തമായി നീക്കം നടക്കുകയാണ്. ചില ഉദ്യോഗസ്ഥർ നടത്തുന്ന ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്നും ജയവർമ പറഞ്ഞു.