നവീൻ ബാബുവിന്‍റെ മരണം: സിബിഐ അന്വേഷിക്കണമെന്ന് ഡിസിസി
Tuesday, October 22, 2024 5:34 AM IST
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കുന്നതിനും യഥാർഥ പ്രതികളെ കണ്ടെത്തുന്നതിനും സിബിഐ അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ക്ഷണിക്കാത്ത യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുത്ത് എഡിഎമ്മിനെതിരേ ക്രൂരമായ അധിക്ഷേപവാക്കുകള്‍ ചൊരിഞ്ഞ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യയും അതിന് അവസരം ഒരുക്കിക്കൊടുത്ത കണ്ണൂര്‍ ജില്ലാ കളക്ടറും നവീന്‍ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദികളാണെന്നും ഇതിനെതിരായി സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പോലീസ് അന്വേഷണം പ്രഹസനമായിരിക്കുമെന്നും ഡിസിസി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെയും പ്രസ്താവനകള്‍ കാപട്യമാണ്. സിപിഎമ്മിന്‍റെ കണ്ണൂര്‍ നേതൃത്വവും ഡിവൈഎഫ്ഐ നേതാക്കളും പി.പി. ദിവ്യ നടത്തുന്നത് അഴിമതിക്കെതിരായ പോരാട്ടമാണെന്ന് പ്രഖ്യാപിച്ചത് ഒരേസമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നില്‍ക്കുന്നതിന്‍റെ ഉദാഹരണമാണെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.

മരണത്തെ സംബന്ധിച്ച് ദുരൂഹതകള്‍ ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരപരാധിയായ എഡിഎമ്മിനെ മരണത്തിലേക്കു തള്ളിവിടുകയോ കൊലപ്പെടുത്തുകയോ പോലും ചെയ്തതാണെന്ന മാധ്യമ വാര്‍ത്തകള്‍ മുഖവിലയ്ക്കെടുക്കാനും അതനുസരിച്ച് അന്വേഷണം ‌ നടത്താനും തയാറാകുകയാണു വേണ്ടത്.


കുടുംബാംഗങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും യുഡിഎഫിന്‍റെയും നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ നേതൃത്വത്തില്‍ ഡിസിസി ഭാരവാഹികളും നേതാക്കളും മരണപ്പെട്ട എഡിഎം നവീന്‍ ബാബുവിന്‍റെ വസതിയിലെത്തി ഭാര്യ മഞ്ജുഷയെയും മക്കളേയും മറ്റ് കുടുംബാങ്ങളേയും സന്ദര്‍ശിച്ചു.

യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡിസിസി വൈസ് പ്രസിഡന്‍റുമാരായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറി എലിസബത്ത് അബു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡനറ് ദിലീപ് കുമാര്‍ പൊതീപ്പാട് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.