എക്സൈസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയ്ക്കു പിന്നാലെ യുവാവ് ജീവനൊടുക്കിയെന്നു പരാതി
Tuesday, October 22, 2024 5:34 AM IST
അടൂര്‍: എക്സൈസ് സംഘം വീട്ടിൽ പരി ശോധനയ്ക്ക് എത്തി യതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയതായി പരാതി. അടൂർ പഴകുളം ചാല വിഷ്ണുഭവനിൽ ചന്ദ്രൻ - ഉഷ ദന്പതികളുടെ മകൻ വിഷ്ണുവാണ് (27) ആത്മഹത്യ ചെയ്തത്. വിഷ്ണുവിന്‍റെ അമ്മാവൻ സുരേഷാണ് പരാതിക്കാരൻ. എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയതായി സുരേഷ് നല്കിയ പരാതിയിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹത്തെ നീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് അടൂർ പറക്കോടുനിന്നുള്ള എക്സൈസ് സംഘം വിഷ്ണുവിന്‍റെ വീട്ടിൽ എത്തിയത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വലിയ മാനസിക പ്രയാസത്തിലായിരുന്നു വിഷ്ണുവെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും വിഷ്ണുവിന്‍റെ അമ്മയുടെ സഹോദരിയും വ്യക്തമാക്കി.

വീട്ടുകാർ ഇത്തരം വിവരങ്ങൾ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. അതേസമയം യുവാവിനെ എക്സൈസ് സംഘം മര്‍ദ്ദിച്ചുവെന്നത് കളവാണെന്ന് ‍അടൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോക് പറഞ്ഞു. ആത്മഹത്യ ചെയ്ത വിഷ്ണുവിന്‍റെ മരണത്തിൽ പ്രാഥമിക പരിശോധനയിൽ സംശയങ്ങൾ ഒന്നുമില്ല. കൂടുതൽ വിരങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കുന്ന മൃതദേഹപരിശോധനയ്ക്ക് ശേഷമേ പറയാൻ സാധിക്കൂവെന്നും അടൂർ എസ്എച്ച്ഒ ശ്യാം മുരളി പറഞ്ഞു.


അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ അന്വേഷിക്കും

പഴകുളത്ത് എക്‌സൈസ് സംഘത്തിന്‍റെ നടപടിയെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയെന്ന ആരോപണം അന്വേഷിക്കാന്‍ അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ രാജീവ് ബി. നായരെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മിഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. മരിച്ച യുവാവിന്‍റെ ബന്ധുക്കള്‍ ആരോപണവും പരാതിയുമായി മുന്നോട്ടുവന്ന സാഹചര്യത്തിലാണ് അന്വേഷണം. സംഭവത്തെക്കുറിച്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ എക്‌സൈസ് സംഘം ഇയാളെ മര്‍ദിക്കുകയോ വീട്ടിനുള്ളില്‍ അതിക്രമം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് റോബര്‍ട്ട് പറഞ്ഞു.


കഴിഞ്ഞ 17ന് രാവിലെ പത്തു ഗ്രാം കഞ്ചാവുമായി അടൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടർ അരുണ്‍ അശോകന്‍റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘം പഴകുളം ഭാഗത്തുനിന്ന് സനു എന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളോട് കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ താന്‍ മാത്രമല്ല, മറ്റു പലരും ഇത് ഉപയോഗിക്കുന്നുണ്ടെന്ന് പറയുകയുണ്ടായി. കൂടാതെ തൊട്ടുമുകളിലെ വീടിന്‍റെ മുറ്റത്തുനിന്ന വിഷ്ണുവിനും ഇതിൽ പങ്കുണ്ടെന്ന രീതിയിൽ സനു ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ വീടിന്‍റെ മുറ്റത്തുനിന്നിരുന്ന വിഷ്ണുവുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചപ്പോള്‍ ഇയാള്‍ പെട്ടെന്ന് കയര്‍ത്തു. ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ കൂടുതല്‍ പ്രകോപനം ഉണ്ടാക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങി.

വിഷ്ണുവിന്‍റെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയതിനാൽ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ഇയാളുടെ മാതാവിനെ ഫോണില്‍ വിളിച്ച് മകനെ ഏതെങ്കിലും ലഹരി മോചന കേന്ദ്രത്തില്‍ എത്തിച്ചു ചികില്‍സിക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സനുവിന് അവിടെവച്ചുതന്നെ ജാമ്യം നല്‍കുകയും ചെയ്തു.

വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുക്കുകയോ മര്‍ദിക്കുകയോ ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കൂടുതൽ വിശദമായ അ്വേഷണത്തിനാണ് അസി. കമ്മീഷണറെ നിയോഗിച്ചിരിക്കുന്നതെന്നും ഡെപ്യൂട്ടി കമ്മീഷ‌‌ണര്‍ പറഞ്ഞു.