മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥര്‍ 1.54 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
Tuesday, September 24, 2024 5:05 AM IST
പത്തനംതിട്ട: പതിനഞ്ചു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബി ഉദ്യോഗസ്ഥര്‍ 1.54 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി. പന്തളം മങ്ങാരം സ്വദേശി ആലീഫ് പറമ്പിൽ വീട്ടിൽ എം.യു. ഷഹനാസ് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനിൽ നല്‍കിയ ഹർജിയിലാണ് വിധി.

കെഎസ്ഇബി ഉദ്യോഗസ്ഥരായ സെബി ജോസ് (എഇ, പന്തളം), കലേഷ് കെ. രാജ് (എഎക്സ്ഇ, പന്തളം) എന്നിവരെയും അടൂർ എക്സിക്യൂട്ടീവ് എൻജിനിയർ, പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എൻജിനിയർ, വൈദ്യുതി ബോർഡ് സെക്രട്ടറി, ചെയർമാൻ എന്നിവരെയും പ്രതികളാക്കി സമർപ്പിച്ച ഹർജിയിലാണ് വിധി.

പന്തളം ജംഗ്ഷനിലുള്ള പ്രകാശ് ബിൽഡിംഗിലെ മുറിയിൽ 'ബ്ലൂം വെൽ' എന്ന പേരിൽ ഡെന്‍റൽ ക്ലിനിക്് നടത്തുകയായിരുന്നു ഷഹനാസ്. ഈ സ്ഥാപനത്തിന് പന്തളം മുനിസിപ്പാലിറ്റിയിൽനിന്നുമുള്ള ലൈസൻസ് പ്രകാരം പ്രവർത്തിച്ചുവന്ന സ്ഥാപനത്തിന് കൊമേഴ്സ്യൽ നിരക്കിൽ കെഎസ്ഇബി വൈദ്യുത ചാർജ് ഈടാക്കിയിരുന്നു. എൽടി 7എ പ്രകാരമുള്ള താരിഫിലാണ് വൈദ്യുത ചാർജ് അടച്ചിരുന്നത്. എന്നാൽ ആശുപത്രി എന്ന നിലയിൽ എൽടി 6ജി താരിഫിലാണ് നിരക്ക് ഈടാക്കേണ്ടത്.

കഴിഞ്ഞ ജനുവരി 16ന് ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡ് ക്ലിനിക്കിൽ എത്തുകയും മഹസർ തയാറാക്കുകയും 43,572 രൂപ പിഴ ഈടാക്കി ബിൽ അടപ്പിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്‌തുള്ള പരാതി പന്തളം കെഎസ്ഇബി സെക്ഷൻ ഓഫീസിൽ നൽകിയെങ്കിലും അവര്‍ പരിഗണിച്ചില്ല. തുടര്‍ന്ന് അടുത്ത മാസം വീണ്ടും ഉയർന്ന താരിഫിൽ 6536 രൂപയുടെ ബിൽ നൽകി.
ഈ ബില്ലിനെതിരേയും പരാതി കൊടുത്തെങ്കിലും ഏപ്രില്‍ 30ന് യാതൊരു മുന്നറിയിപ്പും കൂടാതെ ക്ലിനിക്കിന്‍റെ കണക‌്ഷൻ വിച്ഛേദിക്കുകയായിരുന്നു. രോഗികളും മറ്റും ആശുപത്രിയിലുള്ള സമയത്താണ് കണക്‌ഷൻ വിച്ഛേദിച്ചത്. അപ്പോൾത്തന്നെ തിരുവനന്തപുരം വൈദ്യുതി ഭവൻ ഉദ്യോഗസ്ഥരുമായും കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ വിച്ഛേദിച്ച അന്നു വൈകുന്നേരം പുനഃസ്ഥാപിക്കുകയും രണ്ടാമത്തെ ബിൽ തുക കുറച്ച് 4797 രൂപ ആക്കി പുതിയ ബിൽ നൽകുകയും ചെയ്തു‌.


ആശുപത്രിക്കും മറ്റും കൊടു ക്കുന്ന താരിഫിലേക്ക് കണക‌്ഷൻ മാറ്റികൊടുക്കുകയും ചെയ്തു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഈ നടപടിക്കെതിരെയാണ് സ്ഥാപനം കമ്മീഷനെ സമീപിച്ചത്. ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡ് ഈടാക്കിയ തുക തിരികെ നൽകണമെന്നും നഷ്ടപരിഹാരവും എതിർകക്ഷികളിൽനിന്നും ഈടാക്കി നൽകണമെന്നാണ് ഷഹനാസ് ഉപഭോക്തൃ കമ്മീഷനോട് ആവശ്യപ്പെട്ടത്.

വൈദ്യുതി വകുപ്പുദ്യോഗസ്ഥർ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷമല്ല കണക്‌ഷൻ വിച്ഛേദിച്ചതെന്ന് കമ്മീഷൻ കണ്ടെത്തി. സ്ക്വാഡിന്‍റെ പരിശോധനാ റിപ്പോർട്ട് നിയമപരമല്ലെന്നും പരാതിക്കാരൻ കുടിശിക വരുത്തിയെന്ന വാദം ശരിയല്ലെന്നും ഫോറം നിരീക്ഷിച്ചു. അന്യായമായി ഹർജികക്ഷിയിൽ നിന്നും ഈടാക്കിയ 43,572 രൂപ എതിർകക്ഷികൾ തിരികെ നൽകാനും രോഗികളും മറ്റും ഉണ്ടായിരുന്ന ക്ലിനിക്കിന്‍റെ കണക്‌ഷന്‍ വിച്ഛേദിച്ചതിന്‍റെ പേരിൽ 1,00,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചെലവിനത്തിലുമായി 1,54,000 രൂപ കെഎസ്ഇബി ഉദ്യോഗസ്ഥർ 45 ദിവസത്തിനകം ഹർജികക്ഷിക്കു നൽകുവാനാണ് കമ്മീഷൻ ഉത്തരവിട്ടത്.

തുക ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്ന് കേസിൽ അഞ്ചാം പ്രതിയായ വൈദ്യുതി ഭവൻ സെക്രട്ടറിയോട് നിർദേശിച്ചിട്ടുമുണ്ട്. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡന്‍റ് ബേബിച്ചൻ വെച്ചൂച്ചിറയും കമ്മീഷനംഗം നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പുറപ്പെടുവിച്ചത്.