ചെങ്ങന്നൂർ നഗരത്തിലെ ഗതാഗത പരിഷ്‌കാരം: കരട് തയാർ
Sunday, September 22, 2024 3:10 AM IST
ചെങ്ങന്നൂർ: നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനു പരിഹാരമായി നടപ്പിലാക്കാൻ നിർദേശിക്കുന്ന പരിഷ്‌കാരങ്ങൾക്കു കരടായി. മോട്ടോർവാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ വ്യാപാരികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ബസ് ഉടമകൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഗതാഗത പരിഷ്കാരങ്ങൾക്ക് അന്തിമരൂപം നല്കിയത്.

ഇതു സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന് സമർപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ മന്ത്രി സജി ചെറിയാൻ ചില നിർദേശങ്ങൾകൂടി നല്കി. ഈ നിർദേശങ്ങളുംകൂടി ഉൾപ്പെടുത്തിയാകും പരിഷ്കാരങ്ങൾ നടപ്പാക്കുകയെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു.

പാർക്കിംഗ് നിരോധനം

മണ്ഡലകാലം തുടങ്ങുന്നതിനു മുൻപായി നിർദേശങ്ങൾ നടപ്പാക്കിത്തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. എംസി റോഡിൽ വെള്ളാവൂർ ജംഗ്ഷൻ, മാമ്മൻ മെമ്മോറിയൽ ആശുപത്രി, ആശുപത്രി ജംഗ്ഷൻ തുടങ്ങിയ സ്റ്റോപ്പുകളിലുള്ള ബസ് ബേകളിൽ ഓട്ടോറിക്ഷകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പാർക്കുചെയ്യുന്നതു അനുവദിക്കാതിരിക്കുക,

ടൗണിലെ തിരക്കു കുറയ്ക്കാൻ എംസി റോഡിൽ തിരുവല്ലയിൽനിന്നുവരുന്ന വാഹനങ്ങളെ കല്ലിശേരിയിൽനിന്ന് മംഗലംവഴി തിരിച്ചുവിട്ട് സെഞ്ചുറി ജംഗ്ഷനിൽ എത്തുന്ന വിധത്തിൽ വൺവേ സംവിധാനം ഏർപ്പെടുത്തുക, തിരക്കേറിയ ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളാണ് കരടിൽ ഉൾപ്പടുത്തിയിരിക്കുന്നത്.


അട്ടിമറിക്കാൻ ശ്രമമെന്ന്

മന്ത്രി സജി ചെറിയാന്‍റെ സാന്നിധ്യത്തിൽ ചെങ്ങന്നൂർ നഗരത്തിലെ കുരുക്കഴിക്കാൻ എടുത്ത തീരുമാനങ്ങൾ ബിഎംഎസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഓട്ടോ, ടാക്‌സി ടെമ്പോ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ചെങ്ങന്നൂർ ഏരിയാ കമ്മിറ്റി ആരോപിക്കുന്നു.

എംസി റോഡിൽ വെള്ളാവൂർ ജംഗ്ഷൻ, മാമ്മൻ മെമ്മോറിയൽ ആശുപത്രി, ജില്ലാ ആശുപത്രി ജംഗ്ഷൻ എന്നീ സ്റ്റോപ്പുകളിലുള്ള ബസ് ബേകളിൽ ഓട്ടോറിക്ഷകൾ പാർക്കുചെയ്യുന്നതു മൂലം ബസുകൾ റോഡിൽ നിർത്തുന്നതിനാൽ ഗതാഗതക്കുരുക്ക് ഇവിടെ പതിവ് കാഴ്ചയാണ്.

ഇതിനു പരിഹാരമായി ഈ സ്ഥലങ്ങളിലെ ബസ് ബേകളിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ സൗകര്യപ്രദമായ മറ്റു സ്ഥലത്തേക്ക് മാറ്റി പാർക്കുചെയ്യുന്നതിന് യോഗത്തിൽ ധാരണയായിരുന്നു. യോഗത്തിൽ പങ്കെടുത്ത ബിഎംഎസ് അടക്കമുള്ള സംഘടനകൾ തീരുമാനത്തെ സ്വാഗതം ചെയ്തതാണെന്നും എന്നാലിപ്പോഴിത് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഏരിയ പ്രസിഡന്‍റ് പി.ആർ. രമേഷ്കുമാർ എന്നിവർ പറഞ്ഞു.

അടിസ്ഥാനരഹിതം

പരിഷ്കാരങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് സിഐടിയുവിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിഎംഎസ് മേഖലാ ഭാരവാഹികൾ പറഞ്ഞു. ചെങ്ങന്നൂർ ജില്ലാ ആശുപത്രി ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകളെക്കുറിച്ചു മാത്രമാണ് എതിർപ്പുള്ളതെന്ന് ബിഎംഎസ് മേഖല സെക്രട്ടറി ബിനു കുമാർ പറഞ്ഞു.