അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍
Monday, September 23, 2024 12:03 AM IST
പത്തനംതിട്ട: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവും സുഹൃത്തും കോയിപ്രം പോലീസിന്‍റെ പിടിയിലായി. തിരുവനന്തപുരം നെയ്യാര്‍ മൈലക്കര പുലിക്കുഴി കിഴക്കന്‍കര പുത്തന്‍വീട്ടില്‍ നിന്നും തോട്ടപ്പുഴശേരി നെടുംപ്രയാര്‍ പ്രമാടത്തുപാറയില്‍ ബി. ജയന്‍(45), ഇയാളുടെ സുഹൃത്ത് പന്തളം കുളനട മാന്തുക ആഞ്ഞിലി മൂട്ടില്‍ വടക്കേതില്‍ പി. വി. സുരേഷ്(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ അഞ്ചിന് ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് ഇരുവരും കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തുകയും അശ്ലീല വീഡിയോകള്‍ കാണിക്കുകയും ചെയ്തു.


പിന്നീട് കഴിഞ്ഞദിവസംവരെപലതവണ കുട്ടിയുടെ വീട്ടില്‍ വച്ചും പ്രതികള്‍ ബലാത്സംഗത്തിന് വിധേയയാക്കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിവരം പോലീസ് ഹെല്‍പ്‌ലൈന്‍ മുഖേന അറിഞ്ഞ കോയിപ്രം പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയശേഷം ഇന്നലെ കേസെടുക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്‍റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷ ണത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു.

ജയന്‍റെ ഫോണ്‍ ശാസ്ത്രീയ പരിശോധനക്കായി പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.