ശബരിമലയിലെ കാണിക്കവഞ്ചി മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
Tuesday, September 24, 2024 5:05 AM IST
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമല ദേവസ്വം മഹാകാണിക്കയുടെ മുൻഭാഗത്തുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിലെ പ്രതിയാണ് പമ്പ പോലീസിന്‍റെ ഊർജിതമായ അന്വേഷണത്തിനൊടുവിൽ കുടുങ്ങിയത്. തമിഴ്നാട് തെങ്കാശി കീലസുരണ്ട സ്വദേശി സുരേഷാണ് (32) അറസ്റ്റിലായത്.

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നിരുന്ന കാലയളവിൽ ഓഗസ്റ്റ് 20ന് സന്നിധാനത്തെ വഞ്ചി കുത്തിപ്പൊളിച്ച് ഇയാൾ പണം മോഷ്ടിച്ച് കടക്കുകയായിരുന്നു. നട അടച്ച ശേഷം സംഭവം ശ്രദ്ധയിൽപെട്ട ദേവസ്വം ബോർഡ് അധികൃതർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ്, പ്രാഥമിക അന്വേഷണം നടത്തുകയും സന്നിധാനത്തെയും പമ്പയിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. പ്രത്യേകസംഘം രൂപീകരിച്ചാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

വർഷങ്ങളായി എല്ലാ മാസവും ശബരിമലയിൽ വന്നിരുന്ന സുരേഷ് മോഷണവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതിനേ തുടർന്ന് കന്നിമാസ പൂജാ സമയത്ത് ശബരിമലയിലെത്തിയില്ല. എന്നാൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇയാൾ ഫോൺ ഉപയോഗിക്കാത്തത് പോലീസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തിരുനെൽവേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.


ദിവസങ്ങളോളമുള്ള നിരീക്ഷണത്തിനു ശേഷം തിങ്കളാഴ്ച പുലർച്ചയോടെ തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള സുരണ്ട എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന സുരേഷിനെ അന്വേഷണസംഘം വിദഗ്ധമായി കുടുക്കി. തുടർന്ന് പമ്പ പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്‍റെ നിർദേശാനുസരണം റാന്നി ഡിവൈഎസ്പി ആർ. ജയരാജിൻറെ നേതൃത്വത്തിൽ പമ്പ പോലീസ് ഇൻസ്‌പെക്ടർ കെ.എസ്. വിജയൻ, എസ്ഐ കെ. വി. സജി, എസ്‌സിപിഒമാരായ സൂരജ് ആർ. കുറുപ്പ്, ഗിരിജേന്ദ്രൻ, സിപിഒമാരായ അനു എസ്. രവി, വി.എം. അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് ഇ‍യാളെ സാഹസികമായി വലയിലാക്കിയത്.