പോക്സോ കേസിൽ വയോധികന് 30 വർഷം കഠിനതടവും പിഴയും
Tuesday, September 24, 2024 5:05 AM IST
അടൂർ: നാലര വയസുള്ള ബാലികയെ നിലത്തെഴുത്ത് വിദ്യാലയത്തിൽ പീഡിപ്പിച്ച കേസിൽ വയോധികന് 30 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും. കൊടുമൺ രണ്ടാംകുറ്റിയിൽ ലതാഭവനിൽ വിദ്യാധരനെയാണ് ( 71) അടൂർ അതിവേഗത കോടതി ജഡ്ജി ടി. മഞ്ജിത് ശിക്ഷിച്ചത്. വിദ്യാധരനും ഭാര്യയും വീടിനോടു ചേർന്നു നടത്തിവന്ന ആശാൻ പള്ളിക്കൂടത്തിൽ പഠിക്കാനെത്തിയ കുട്ടിക്കു നേരേയാണ് പീഡനം നടന്നത്.

2022 ജൂലൈ 25നു ഭാര്യ ബാങ്കിൽ പോയ സമയത്ത് കുട്ടിയെ മുറിക്കുള്ളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഭയന്നുപോയ കുട്ടി ശുചിമുറിയിൽ കയറി കുറ്റിയിട്ട് വാതിലടച്ചിരുന്നു. കുട്ടി മറ്റൊരാളുടെകൂടെ പോയെന്ന് സ്ഥലത്തെത്തിയ കുട്ടിയുടെ മാതാവിനെ ധരിപ്പിക്കാനും ശ്രമം നടന്നു. എന്നാൽ കുട്ടിയുടെ ബാഗും, ചെരിപ്പും ശ്രദ്ധയിൽപെട്ട മാതാവ് തുടർന്നു വീടിനു ചുറ്റും കുട്ടിയെ വിളിച്ചു. ഈ സമയം കുട്ടി ശുചിമുറിയുടെ വാതിൽ തുറന്ന് പുറത്തുവന്നു. മതാവിനോടു വിവരങ്ങൾ പറഞ്ഞതിനെത്തുടർന്ന് കൊടുമൺ പോലീസിൽ വിവരം അറിയിച്ചു.


കൊടുമൺ എസ്എച്ച്ഒ ആയിരുന്ന വി.എസ്. പ്രവീൺ കേസെടുത്ത് കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷൻ ഹാജരാക്കിയ 14 സാക്ഷികളുടെ മൊഴിയും 22 രേഖകളും പരിശോധിച്ചാണ് കോടതി പ്രതി കുറ്റക്കാരനെന്നു കണ്ടു ശിക്ഷിച്ചത്. പ്രതി തുക അടച്ചാൽ അതിജിവിതയ്ക്കു നൽകാൻ ലീഗൽ സർവീസസ് അഥോറിറ്റിക്കു നിർദേശം നൽകി. അടയ്ക്കാത്തപക്ഷം ആറുമാസം 20 ദിവസം കൂടി അധികം കഠിന തടവ് അനുഭവിക്കണം. പോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ പി. ജോൺ ഹാജരായി.