നാടൻ ശർക്കര വിൽപനയിൽ വൻ കുതിപ്പ്
Monday, September 23, 2024 12:03 AM IST
പത്തനംതിട്ട: ഓണക്കാലത്ത് ജില്ലയിലെ ശര്‍ക്കര വല്പനയില്‍ വന്‍ കുതിപ്പ്. നാട്ടിന്‍പുറങ്ങളില്‍ കരിമ്പുകൃഷി തിരികെവന്നതിനു പിന്നാലെ ശര്‍ക്കര ഉത്പാദന മേഖലയിലും വന്‍കുതിച്ചു ചാട്ടമാണ് ജില്ലയിലുണ്ടായത്.

വള്ളിക്കോട്ടും പന്തളത്തും പതിയന്‍ ശര്‍ക്കര ഇത്തവണത്തെ ഓണപ്പായസത്തിന് മധുരം കൂട്ടി. രണ്ടിടത്തും ഉത്പാദിപ്പിച്ച ശര്‍ക്കര ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റുപോയി. വള്ളിക്കോട്, വാഴമുട്ടം ഭാഗത്ത് അച്ചന്‍കോവിലാറിന്‍റെ തീരത്ത് കര്‍ഷകരും പന്തളത്ത് കൃഷി വകുപ്പിന്‍റെ ഫാമിലുമാണ് കരിമ്പും ശര്‍ക്കരയും ഉത്പാദിപ്പിക്കുന്നത്.

രണ്ടുപതിറ്റാണ്ടിനു ശേഷമാണ് വള്ളിക്കോട് ശര്‍ക്കര വിപണിക്ക് ഉണര്‍വായത്. വള്ളിക്കോട് പഞ്ചായത്തിന്‍റെ സഹകരണം കൂടിയായപ്പോള്‍ കര്‍ഷകര്‍ക്ക് ആവേശമായി. കരിമ്പ് കൃഷി വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ആറായിരം കിലോവരെയായിരുന്നു ശര്‍ക്കര ഉത്പാദനം. ഇത്തവണ പതിനായിരം കടന്നു.

പതിയന്‍ ശര്‍ക്കരയാണ് വള്ളിക്കോട്ട് ഉത്പാദിപ്പിക്കുന്നത്. വള്ളിക്കോട് തൃക്കോവില്‍ ക്ഷേത്രത്തിന് സമീപം യുവകര്‍ഷകന്‍ ശരത്തിന്റെ ഉടമസ്ഥതയിലുള്ള ചക്കിലാണ് ശര്‍ക്കര ഉത്പാദിപ്പിക്കുന്നത്. മികച്ച നെല്‍കര്‍ഷകന്‍ കൂടിയായ ശരതിനൊപ്പം മറ്റ് മൂന്നുപേര്‍ കൂടിയാണ് ശര്‍ക്കര ഉത്പാദന സംരംഭം തുടങ്ങിയത്.


കരിമ്പ് കൃഷിക്ക് വള്ളിക്കോട് പഞ്ചായത്തില്‍ നിന്ന് ഒരു ഹെക്ടറിന് പതിനായിരം രൂപ സബ്‌സിഡി അനുവദിക്കുന്നണ്ട്. നേരത്തെ ചാണകമായിരുന്നു വളമായി ഉപയോഗിച്ചിരുന്നത്. ഇത് കാട്ടുപന്നികള്‍ കുത്തിമറിക്കുന്നതിനാല്‍ പൊട്ടാഷും യൂറിയയുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

പന്തളം ശര്‍ക്കരയ്ക്കും പ്രിയം

കൃഷിവകുപ്പിനു കീഴിലുള്ള പന്തളത്തെ ഫാമില്‍ ഇത്തവണ രണ്ട് ടണ്‍ ശര്‍ക്കരയാണ് ഓണത്തോടനുബന്ധിച്ച് ഉത്പാദിപ്പിച്ചത്. ഫാമിലെ സ്റ്റാളില്‍ മൂന്നു ദിവസത്തിനുള്ളില്‍ ഇത്് വിറ്റു തീര്‍ന്നു. ഓണക്കാലത്ത് പതിയനും അല്ലാത്തപ്പോള്‍ ചുക്കുണ്ട, ഉണ്ട ശര്‍ക്കരയുമാണ് വിപണിയിലെത്തിക്കുന്നത്. കാട്ടുപന്നി ശല്യം കാരണം ഇത്തവണ കരിമ്പ് ഉത്പാദനത്തില്‍ നേരിയ കുറവുണ്ടായി. ഈ കുറവ് ശര്‍ക്കര നിര്‍മാണത്തിലുമുണ്ടായി.

കഴിഞ്ഞ ഓണക്കാലത്ത് രണ്ടര ടണ്‍ ശര്‍ക്കരയുണ്ടാക്കിയിരുന്നു. ഇത്തവണ രണ്ട് ടണ്ണായി കുറഞ്ഞു കാട്ടുപന്നിയുടെ ശല്യം കരിമ്പിനുണ്ടാകുന്നുണ്ട്. 13 ഏക്കറിലാണ് കരിമ്പുകൃഷി. ചുറ്റുമതില്‍ നിര്‍മിച്ച് കാട്ടുപന്നിയെ തടയാനുള്ള പദ്ധതിയാണ് നടപ്പാക്കിവരുന്നത്.