സ്‌കൂള്‍ ശാസ്ത്രമേളയിലെ പരിഷ്‌കാരങ്ങള്‍ക്ക് എതിരേ അധ്യാപക സംഘടനകള്‍
Monday, September 23, 2024 12:20 AM IST
പത്തനംതിട്ട: ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവ്യത്തി പരിചയ മേളകള്‍ക്ക് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കേ കഴിഞ്ഞദിവസം പ്രഖ്യാപിച്ച മാന്വല്‍ പരിഷ്‌കരണ ഉത്തരവ് വിദ്യാര്‍ഥികള്‍ക്ക് ഹിതകരമല്ലെന്ന് അധ്യാപക സംഘടനകള്‍.

പുതിയ അധ്യയന വര്‍ഷം തുടങ്ങി നാലു മാസങ്ങള്‍ക്കു ശേഷം ഉപജില്ല, ജില്ലാ ശാസ്ത്ര മേളകളുടെ തീയതിയും വേദിയും പ്രഖ്യാപിച്ചു കഴിഞ്ഞപ്പോഴാണ് പ്രവൃത്തി പരിചയ മേളയിലെ നിലവിലുള്ള ഏതാനും ചില ഇനങ്ങള്‍ ഒഴിവാക്കി പുതിയ പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്.

ഓണാവധിക്കു മുന്‍പുതന്നെ മിക്ക സ്‌കൂളുകളും ശാസ്ത്രമത്സരങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടികളെ സബ്ജില്ലാ മത്സരങ്ങള്‍ക്ക് വേണ്ടി തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.

സ്വന്തം നിലയിലും സ്‌കൂള്‍ തലത്തിലും പരിശീലനം നേടിയ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഇറക്കിയ പുതിയ നിര്‍ദേശങ്ങള്‍ തിരിച്ചടിയാകും. ഈ അധ്യയനവര്‍ഷം വി ദ്യാലയങ്ങള്‍ തുറന്ന് നാലു മാസം പിന്നിടുമ്പോഴാണ് പുതിയ നിര്‍ദേശങ്ങള്‍ നല്കിയിരിക്കുന്നതെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എഎച്ച്എസ്ടിഎ) ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ചോക്ക്, കുട, ചന്ദനത്തിരി, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, വോളിബോള്‍ നെറ്റ്, തഴയോല നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മാനുവല്‍ പരിഷ്‌കരണത്തിലൂടെ ഒഴിവായത്.


വലിയ തുക ചെലവഴിച്ച് ചോക്കിന്‍റെ മോള്‍ഡ്, വിവിധ തരം കുടകളുടെ ഫ്രെയിമുകള്‍ വാങ്ങിയവര്‍ പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ മാന്വല്‍ പരിഷ്‌കരണത്തോടെ മത്സരത്തില്‍നിന്നു പുറത്തായി.

പോട്ടറി പെയിന്‍റിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ്, ഫൈബര്‍ ഫാബ്രിക്കേഷന്‍, കാരി ബാഗ് നിര്‍മാണം, ലോഹത്തകിടില്‍ ദ്വിമാന ചിത്രീകരണം, കമുകിന്‍ പോള, ചൂരല്‍ ഉല്പന്നങ്ങളുടെ നിര്‍മാണം, നൂതനാശയ പ്രവര്‍ത്തന മോഡല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയത്. ഈ ഇനങ്ങളില്‍ കുട്ടികള്‍ പരിശീലനം നേടിയിട്ടു വേണം മത്സരത്തില്‍ പങ്കെടുക്കേണ്ടത്. പുതിയ ഇനങ്ങളിലേക്ക് കുട്ടികളെ കണ്ടു പിടിക്കേണ്ട ഗതികേടിലുമായി സ്‌കൂളുകള്‍.

തൊഴില്‍ പരിശീലനങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതിനാല്‍ പുതിയ ഇനങ്ങള്‍ കൂട്ടി ചേര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ കുട്ടികളെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ചില ഇനങ്ങള്‍ ഒഴിവാക്കുന്നതില്‍ നിന്നും പിന്മാറണമെന്ന എഎച്ച്എസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്‍റ് പി.ചാന്ദിനി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഡോ. അനിത ബേബി, സംസ്ഥാന സെക്രട്ടറി മീന ഏബ്രഹാം ട്രഷറര്‍ വിനു ഗോപന്‍, എസ്. ജ്യോതിസ്, ജയ മാത്യൂസ്, എസ്. രേഷ്മ്, സിമി മാത്യസ് എന്നിവര്‍ പ്രസംഗിച്ചു.