മഴ മാറി, പകല്‍ച്ചൂടിനു കാഠിന്യം വര്‍ധിച്ചു : കാര്‍ഷികമേഖലയ്ക്കു തിരിച്ചടി
Monday, September 23, 2024 12:03 AM IST
പത്തനംതിട്ട: പകല്‍ച്ചൂടിനു കാഠിന്യം വര്‍ധിച്ചതോടെ കാര്‍ഷിക മേഖലയ്ക്കും തിരിച്ചടി. കാലാവസ്ഥയില്‍ പൊടുന്നനെയാണ് മാറ്റമുണ്ടായത്. ഓണത്തിനുശേഷം പല പ്രദേശങ്ങളിലും മഴ ലഭിച്ചിട്ടില്ല. ഇക്കുറി മഴ മാസങ്ങളോളം തുടര്‍ന്നെങ്കിലും ലഭിച്ച മഴയുടെ തോതിലും കുറവുണ്ട്. ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന ആശങ്കയുണ്ട്.

ജലക്ഷാമം രൂക്ഷമാകാനാണ് സാധ്യത. കാലവര്‍ഷം ഏതാണ്ട് പിന്‍വാങ്ങിയ മട്ടാണ്. തുലാവര്‍ഷം എത്താന്‍ ഇനി വൈകും. ഇക്കാലയളവില്‍ മഴ ശക്തമായില്ലെങ്കില്‍ വരള്‍ച്ചയുടെ രൂക്ഷത ഏറും. ഇപ്പോള്‍ തന്നെ നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് കുറഞ്ഞു. മഴയില്‍ ലഭിച്ച വെള്ളം പൊടുന്നനെ ഒഴുകിപ്പോകുന്ന സാഹചര്യമാണ് മിക്ക നദികളിലുമുണ്ടായത്.

14 ശതമാനം മഴക്കുറവ്

കഴിഞ്ഞ ജൂണ്‍ മുതല്‍ ഇന്നലെവരെ പത്തനംതിട്ട ജില്ലയില്‍ 14 ശതമാനം മഴയുടെ കുറവുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ കണക്ക്. 1493.6 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 1286.5 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. കേരളത്തിലാകമാനം 13 ശതമാനം മഴയുടെ കുറവുണ്ട്. 1950.3 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്നിടത്ത് ലഭിച്ചത് 1703.8 മില്ലിമീറ്റര്‍ മഴയാണ്.

കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് അധിക മഴ ലഭിച്ചത്. കേരളത്തെ പിടിച്ചുലച്ച ദുരന്തമുണ്ടായ വയനാട് ജില്ലയില്‍ 31 ശതമാനം മഴയുടെ കുറവ് ഇക്കാലയളവിലുണ്ട്. സാധാരണ നിലയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവ് കേരളത്തിലെ എല്ലാ ജില്ലകളിലും അധികമഴയുടെ കണക്കാണ് ലഭിക്കേണ്ടത്.


ഇത്തവണ പക്ഷേ കാലവര്‍ഷം വൈകിയതും മഴയുടെ ശക്തി കുറഞ്ഞതും തിരിച്ചടിയായി. കാലവര്‍ഷത്തോടനുബന്ധിച്ച പ്രളയം ഇത്തവണ സാധാരണപോലെ ഉണ്ടായതുമില്ല.

നെല്‍കൃഷി വൈകും

രണ്ടാം കൃഷിക്കായി നിലം ഒരുക്കേണ്ട ഘട്ടമാണിപ്പോള്‍. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം കര്‍ഷകര്‍ മടിച്ചുനില്‍ക്കുകയാണ്. നിലവില്‍ പാടശേഖരങ്ങളില്‍ വെള്ളം ഉണ്ടെങ്കിലും കൃഷിയെ നിലവിലെ സാഹചര്യം എങ്ങനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. വളരെ കുറച്ചു പാടങ്ങളില്‍ മാത്രമേ കൃഷി ഇറക്കിയിട്ടുള്ളൂ.

പടിഞ്ഞാറന്‍ പാടശേഖരങ്ങളില്‍ കൃഷിക്കുള്ള ഒരുക്കം തുടങ്ങിയിരുന്നെങ്കിലും പണികള്‍ പലയിടത്തും നിര്‍ത്തിവച്ചു. പാടശേഖരങ്ങളില്‍ വെള്ളം കയറി ഇറങ്ങാത്ത സാഹചര്യത്തില്‍ കൃഷിക്കായി നിലം ഒരുക്കാനുള്ള ജോലികള്‍ കൂടുതലായി വേണ്ടിവരും.

ചൂടിനു കാഠിന്യം ഏറിയത് പച്ചക്കറികൃഷി അടക്കമുള്ളവയെയും ബാധിക്കും. കരകളിലെ കിഴങ്ങുവര്‍ഗ കൃഷി, ഏത്തവാഴ എന്നിവയ്ക്കും ഇതു ദോഷമാണ്.