മുല്ലോട്ട് ഡാം വികസനം വാഗ്ദാനത്തിലൊതുങ്ങി
Tuesday, September 24, 2024 5:05 AM IST
കൊടുമൺ: തട്ടയിൽ പാറക്കര മുല്ലോട്ട് ഡാമിന്‍റെ വികസനം അകലെ. ഡാമിന്‍റെ വികസനത്തിനായി സംസ്ഥാന സർക്കാർ മൂന്നു ബജറ്റുകളിലായി 6.5 കോടി രൂപ അനുവദിച്ചെങ്കിലും വികസനപ്രവർത്തനം പൂർത്തിയായില്ല. കൊടുമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മുല്ലോട്ട് ഡാം 60 വർഷം മുമ്പാണ് പണിതത്.

ഏറെക്കാലം തട്ടയിലെ വയലുകളിൽ ജലസേചനത്തിനായി ഡാമിൽനിന്നുള്ള വെള്ളം തോടുകളിലൂടെ കൊണ്ടുപോയി ഉപയോഗിച്ചിരുന്നു. 1992ൽ വിദേശഫണ്ട് ഉപയോഗിച്ച് ഡാമിൽ നടത്തിയ അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾ മൂലം ഡാമിന്‍റെ ഷട്ടറിൽ ചോർച്ചയുണ്ടായി. അന്നുമുതൽ ഡാം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. അടിഭാഗത്തെ ഷട്ടർ ചോർന്ന് വെള്ളം ഒലിച്ചുപോയിരുന്നതിനാൽ ഒരിക്കലും വെള്ളം സംഭരിക്കപ്പെട്ടില്ല.

മുല്ലോട്ടുമല, കോളമല എന്നിവയ്ക്കു മധ്യത്തിലാണ് ഡാം പണിതിട്ടുള്ളത്. വലിയ ആൾത്താമസമില്ലാത്ത പ്രദേശമാണിത്. കുടിവെള്ളമായും ഡാമിലെ ജലം ഉപയോഗിക്കാൻ കഴിയുന്നതാണ്.

കൊടുമൺ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനു നൽകിയ നിവേദനത്തിന്‍റെ ഫലമായാണ് ഡാമിന് 2018, 2019 വർഷത്തെബജറ്റുകളിലായി 3.50 കോടി രൂപ അനുവദിച്ചത്. ഭരണാനുമതിയാകാത്തതിനാൽ ഡാം വികസനം നടന്നില്ല.


2022 ലെ ബജറ്റിൽ മൂന്നുകോടി രൂപ മുല്ലോട്ട് ഡാം വികസനത്തിനായി അനുവദിച്ചിരുന്നു. ഇതും ബജറ്റ് രേഖയിലൊതുങ്ങുകയായിരുന്നു. കൊടുമൺ പഞ്ചായത്തിന്‍റെ വടക്ക്പടിഞ്ഞാറായും പന്തളം തെക്കേക്കരപഞ്ചായത്തിന്‍റെ വടക്ക് കിഴക്കായുമാണ് മുല്ലോട്ട് ഡാം സ്ഥിതിചെയ്യുന്നത്.

ആറേക്കർ വിസ്തൃതിയുള്ള ഡാമിന്‍റെ മുക്കാൽ ഭാഗവുംസ്ഥിതിചെയ്യുന്നത് കൊടുമൺപഞ്ചായത്തിലാണ്. ഡാം സ്ഥിതിചെയ്യുന്നത് ഒരു ജലാശയത്തിലുമല്ല എന്ന പ്രത്യേകതയുമുണ്ട്. മൂന്ന് വശങ്ങളും മലകളാണ്. അടിവാരത്തിലെ ചതുപ്പുപ്രദേശത്തെ വെള്ളം തടഞ്ഞുനിർത്തിയാണ് 60 വർഷം മുമ്പ് ഡാം പണിതത്. അന്ന് ഡാമിൽ നിറയെ വെള്ളം ഉണ്ടായിരുന്നു.

തട്ടയിലെ കണ്ണാടിവയൽ മുതൽ തുമ്പമൺ പഞ്ചായത്തിലെ പാടങ്ങളിൽവരെ മുല്ലോട്ട് ഡാമിൽനിന്നാണ് ജലസേചനം നടത്തിയിരുന്നത്. ഇപ്പോൾ ഡാം നിറയെ കാടു നിറഞ്ഞുകിടക്കുകയാണ്.