ഓണക്കച്ചവടം കുടുംബശ്രീക്ക് ലാഭം
Monday, September 23, 2024 12:20 AM IST
പത്തനംതിട്ട: കുടുംബശ്രീ വനിതകള്‍ ഓണം ഇത്തവണ പൊടിപൊടിച്ചു. നൂതന സംരംഭങ്ങളുമായി ഓണക്കാല വിപണനമേളകള്‍ ഇക്കുറി ലാഭത്തിലെത്തിയെന്ന് കണക്കുകള്‍. വിവിധ സംരംഭങ്ങളിലൂടെ 68.10 ലക്ഷം രൂപയാണ് ജില്ലയില്‍ കുടുംബശ്രീക്കു ലഭിച്ചത്. പത്തനംതിട്ടയില്‍ നടന്ന ഓണം സംസ്ഥാന വിപണന മേളയില്‍ നിന്ന് മാത്രം 18.54 ലക്ഷം രൂപ കുടുംബശ്രീ നേടി. ഇടത്തരം മൂല്യ വര്‍ധിത യൂണിറ്റുകള്‍ (ജെഎല്‍ജി) 19,43,139 രൂപ വരുമാനമുണ്ടാക്കി. സൂഷ്മ സംരംഭങ്ങളിലുടെ ലഭിച്ചത് 44,21,889 രൂപയാണ്.

സംസ്ഥാന വിപണനമേളയോടൊപ്പം ജില്ലയിലെ 58 സിഡിഎസുകളിലായി ഓണച്ചന്തകളും നടന്നിരുന്നു. ഒരു പഞ്ചായത്തില്‍ രണ്ട് ഓണച്ചന്തകളും നഗരസഭകളില്‍ നാല് ഓണച്ചന്തകളുമാണ് ഉണ്ടായിരുന്നത്. പുളിക്കീഴ്, മല്ലപ്പള്ളി, കോയിപ്രം, റാന്നി, കോന്നി, പറക്കോട്, പന്തളം, ഇലന്തൂര്‍ ബ്ലോക്കുകളിലും ഓണച്ചന്തകള്‍ നടന്നു. പന്തളം തെക്കേക്കര, പെരുനാട് എന്നിവിടങ്ങളില്‍ ഓണംമേളകള്‍ തന്നെ സംഘടിപ്പിച്ചിരുന്നു.

സംസ്ഥാന മേളയും മെച്ചം

കുടുംബശ്രീയുടെ ഓണം സംസ്ഥാന വിപണനമേളയ്ക്ക് പത്തനംതിട്ട ആതിഥ്യമരുളുമ്പോള്‍ ആശങ്കകള്‍ ബാക്കിയായിരുന്നു. എന്നാല്‍ മേള ആരംഭിച്ചശേഷം നല്ല പ്രതികരണമാണ് ഉണ്ടായത്. പത്തനംതിട്ട പഴയ സ്റ്റാന്‍ഡില്‍ നടന്ന മേള ലാഭകരമായിരുന്നു. വിവിധ കുടുംബശ്രീ സംരംഭങ്ങള്‍ മാത്രമാണ ്‌മേളയില്‍ വിറ്റഴിച്ചത്. 18.54 ലക്ഷം രൂപയാണ് മൊത്തവരുമാനം.

ഇതില്‍ ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 4,52,710 രൂപ നേടാനായി. വിവിധ ജില്ലകളില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങള്‍ മേളയില്‍ അവതരിപ്പിക്കാനായതിലൂടെ കൂടുതല്‍പേരെ ആകര്‍ഷിച്ചു.


പൂക്കളും ഇക്കുറി വരുമാനദായകമായി

ഓണത്തോടനുബന്ധിച്ച് നാടന്‍ പൂക്കള്‍ ഉത്പാദിപ്പിച്ച് ഇക്കുറി പുതിയ ഒരു കാല്‍വയ്പ് കുടുംബശ്രീ യൂണിറ്റുകള്‍ നടത്തി. ഇതാദ്യമായാണ് പൂക്കള്‍ക്ക് വിപണി കണ്ടെത്താന്‍ കുടുംബശ്രീക്കു കഴിഞ്ഞത്. വിവിധ സിഡിഎസുകളിലൂടെയായിരുന്നു ഉത്പാദനം. പൂക്കള്‍ നേരിട്ടു തന്നെ വില്പന നടത്തി. ചെണ്ടുമല്ലി, ജെമന്തി തുടങ്ങിയവയാണ് പ്രധാനമായും ഉത്പാദിപ്പിച്ചത്.

ഹൈബ്രിഡ് ഇനത്തില്‍പെട്ട വിത്തുകള്‍ ഉപയോഗിച്ചായിരുന്നു കൃഷി. എന്നാല്‍ ചെലവ് കണക്കാക്കുമ്പോള്‍ പൂക്കൃഷി അത്ര ലാഭകരമായിരുന്നില്ല. സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ പിന്തുണയിലും സബ്‌സിഡിയിലുമാണ് പിടിച്ചുനിന്നത്. 55.8 ഏക്കറിലാണ് കുടുംബശ്രീക്ക് പൂക്കൃഷി ഉണ്ടായിരുന്നത്. ഇതേവരെ എട്ട് ല്ഷം രൂപ ലഭിച്ചു.

പച്ചക്കറിയും വിജയംകണ്ടു

മഴയെ ഭയന്നാണ് പച്ചക്കറി കൃഷി നടത്തിയതെങ്കിലും ഓണക്കാല വിളവെടുപ്പ് മോശമല്ലായിരുന്നു. കുടുംബശ്രീ യൂണിറ്റുകള്‍ 61.5 ഏക്കറില്‍ കൃഷി നടത്തി 22.3 ലക്ഷം നേടി. ഓണത്തിനാണ് ഏറ്റവും കൂടുതല്‍ കൃഷി ലാഭകരമായത്.

പയര്‍, പാവല്‍, മത്തന്‍, കുരുമുളക്, വെള്ളരി, പടവലം, വഴുതന എന്നീ പച്ചക്കറികളാണ് കുടുംബശ്രീയിലെ സംഘകൃഷി ഗ്രൂപ്പുകള്‍ കൃഷി ചെയ്തിരുന്നത്. ഏത്തവാഴക്കൃഷിയും നഷ്ടമല്ലായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.