ആറന്മുള വള്ളസദ്യ ഒക്ടോബർ രണ്ടിനു പൂർത്തിയാകും
Tuesday, September 24, 2024 5:05 AM IST
ആറന്മുള: ആറന്മുളക്കയിലെ ഇക്കൊല്ലത്തെ വള്ളസദ്യകൾ ഇനി ഒരാഴ്ട കൂടി മാത്രം. കഴിഞ്ഞ ജൂലൈ 21 ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര മതിലകത്തും സമീപമുള്ള ഓഡിറ്റോറിയങ്ങളിലും ആരംഭിച്ച വള്ളസദ്യകള്‍ രണ്ടിനു സമാപിക്കും. ഇതേവരെ 390 ഓളം സദ്യകള്‍ നടന്നു കഴിഞ്ഞു. നൂറോളം സദ്യകള്‍ ഇനി നടക്കാനുമുണ്ട്. രണ്ടുമാസമായി ആറന്മുള ക്ഷേത്രക്കടവിലും സത്രക്കടവിലും നിലയുറപ്പിച്ചിരുന്ന പള്ളിയോടങ്ങള്‍ പലതും പള്ളിയോടപ്പുരകളിലേക്കു മാറ്റിത്തുടങ്ങി.
മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി ആറന്മുള സദ്യയുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ആരംഭിച്ച ബജറ്റ് ടൂറിസം തീർഥാടന യാത്രകൾക്കും ഇക്കുറി നല്ല പ്രതികരണമാണ് ലഭിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ കെഎസ്ആര്‍ടി ഡിപ്പോകളിലായി 133 ട്രിപ്പുകളിലൂടെ ആറായിരത്തിലധികം ആളുകളാണ് ആറന്മുള ക്ഷേത്രം സന്ദര്‍ശിക്കുകയും വള്ളസദ്യകളിൽ പങ്കാളികളാകുകയും ചെയ്തത്. പാറശാല മുതല്‍ കണ്ണൂര്‍വരെയുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്ന് ആറന്മുളയിലേക്കു ബസുകളില്‍ തീർഥാടകരെ എത്തിക്കുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമാണ് തീർഥാടകര്‍ ഏറെ എത്തുന്നത്.

വള്ളസദ്യകള്‍ തീരുന്ന ദിവസം വരെയും കെഎസ്ആര്‍ടിസി ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറന്മുള ക്ഷേത്രം കൂടാതെ പഞ്ചപാണ്ഡവര്‍ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കുന്ന തൃപ്പുലിയൂര്‍, തൃച്ചിറ്റാറ്റ്, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം ക്ഷേത്രങ്ങളും ദര്‍ശനം നടത്തിയതിന് ശേഷമാണ് ആറന്മുളയിലെത്തി ക്ഷേത്ര ദര്‍ശനം നടത്തുകയും പ്രശസ്തമായ വള്ളസദ്യ കഴിക്കുകയും ചെയ്യുന്നത്. പള്ളിയോടങ്ങളിലെത്തുന്നവര്‍ പാടി ചോദിച്ചു വിഭവങ്ങള്‍ വാങ്ങുന്ന പരമ്പരാഗത രീതി ഉള്‍പ്പെടെ കാണാനുള്ള സൗകര്യവും തീർഥാടകര്‍ക്ക് പള്ളിയോട സേവാസംഘം ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം വള്ളസദ്യയുമായി ബന്ധപ്പെട്ട മറ്റ് ആചാരങ്ങളും തീർഥാടകര്‍ക്ക് വിശദീകരിച്ച് നൽകുന്നുണ്ട്.