‘ലൈഫിൽ’ പ്രതീക്ഷയർപ്പിച്ചവർ വഴിയാധാരം; പന്തളത്തും ഏനാത്തും ഫ്ലാറ്റ് നിർമാണം നിലച്ചു
Tuesday, September 24, 2024 5:05 AM IST
പത്തനംതിട്ട: ഒരു വാസഗൃഹം സ്വപ്നം കണ്ടവർക്കു മോഹനവാഗ്ദാനം നൽകി ആരംഭിച്ച ലൈഫ് പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ചവർ വഴിയാധാരമായി. സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്തവർക്കായി വാഗ്ദാനം ചെയ്ത ഫ്ലാറ്റ് സമുച്ചയങ്ങളാണ് നോക്കുകുത്തികളായി മാറി‍യിരിക്കുന്നത്.

സ്വന്തമായി വസ്തു ഉള്ളവർ നിലവിൽ താമസിക്കുന്ന സ്ഥലത്തു കുറെക്കൂടി അടച്ചുറപ്പുള്ള ഒരു വീട് സ്വപ്നം കണ്ടാണ് പലരും ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയത്. കൈവശമുള്ള അഞ്ചു സെന്‍റിൽ താഴെയുള്ള ഭൂമിയിൽ ചെറിയ കൂരയെങ്കിലും ഉണ്ടായിരുന്നവർ അതു പൊളിച്ചുനീക്കി അവിടെ പുതിയ വീടു പണിയാനാണ് ലക്ഷ്യമിട്ടത്.

ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടതോടെ ഉണ്ടായിരുന്ന കൂര ഇവർ പൊളിച്ചു മാറ്റി. പുതിയ വീടിന്‍റെ പണിയും തുടങ്ങി. ലഭിച്ച ആദ്യഗഡു ഉപയോഗിച്ച് ഭിത്തി നിർമാണം നടത്തിയവരുണ്ട്. സ്വന്തമായി വസ്തു ഇല്ലാത്തവരെ പുനരധിവസിപ്പിക്കാനായിട്ടാണ് ഫ്ലാറ്റ് നിർമാണം തുടങ്ങിയത്. പന്തളത്തും ഏനാത്തുമൊക്കെ ഇത്തരം ഫ്ലാറ്റുകൾ അസ്ഥി കോമരങ്ങളായി അവശേഷിക്കുന്നു.

ഏനാത്തെ ഫ്ലാറ്റ് 54 കുടുംബങ്ങൾക്ക്

ഭൂരഹിതരായ 54 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏഴംകുളം പഞ്ചായത്തിൽ ഏനാത്ത് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിർമാണം തുടങ്ങിയത്. 2020 സെപ്റ്റംബർ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർമാണോദ്ഘാടനം നടത്തി. അഹമ്മദാബാദ് കേന്ദ്രമാക്കിയുള്ള കന്പനിക്കായിരുന്നു നിർമാണച്ചുമതല. 7.27 കോടി രൂപയ്ക്കായിരുന്നു കരാർ.

കരാർ പ്രകാരം നിർമാണം ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നതായിരുന്നു. എന്നാൽ ഇതേവരെയും ഒരുഘട്ടവും പൂർണമായിട്ടില്ല. ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഫ്രെയിം സാങ്കേതികവിദ്യയിലാണ് നിർമാണം. നാലു നിലകളുള്ള 28 ഫ്ളാറ്റുകൾ വീതമുള്ള രണ്ടു കെട്ടിടസമുച്ചയങ്ങളാണുള്ളത്. രണ്ടു കിടപ്പുമുറികൾ, അടുക്കള, ഹാൾ, ശുചിമുറി തുടങ്ങിയവ അടങ്ങുന്നതാണ് ഓരോ ഫ്ളാറ്റുകളും. ഒരു കെട്ടിടസമുച്ചയത്തിന്‍റെ സ്റ്റീൽ ഫ്രെയിമുകൾ കന്പനി സ്ഥാപിച്ചു. ഇനി സിമന്‍റ് കട്ട ഉപയോഗിച്ച് ഭിത്തി നിർമിക്കണം. മേൽക്കൂരയും ഉണ്ടാകണം. വയറിംഗ്, ജലവിതരണം എന്നിവയും നടത്തണം.


രണ്ടാമത്തെ കെട്ടിടത്തിന്‍റെ അടിത്തറ നിർമാണം പൂർത്തിയായതേയുള്ളൂ. നിർമാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം മൂലം കരാർ തുക പുതുക്കി നൽകണമെന്നാവശ്യപ്പെട്ട കന്പനി കത്തു നൽകിയിരുന്നു. ഇതിൽ തുടർനടപടി വൈകുന്നതാണ് നിർമാണം തടസപ്പെടാൻ കാരണമെന്നു പറയുന്നു.

പന്തളത്തു പുനരധിവസിപ്പിക്കേണ്ടത് 44 കുടുംബങ്ങളെ

പന്തളത്തെ ഫ്ളാറ്റ് സമുച്ചയം 44 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. ചേരിക്കലിൽ ഫ്ളാറ്റ് നിർമാണം ആരംഭിച്ചിട്ട് അഞ്ചു വർഷമായി. രണ്ടു കെട്ടിട സമുച്ചയങ്ങളാണ് പന്തളം ചേരിക്കലിലും ലൈഫ് പദ്ധതിയിൽ പണിയാൻ ഉദ്ദേശിച്ചത്. ഇവയിലൊരെണ്ണത്തിന്‍റെ നിർമാണം ഒരു നിലയിലെത്തി. രണ്ടാമത്തേതിന്‍റെ നിർമാണം തുടങ്ങിയിടത്തു തന്നെ നിലച്ചു.

ചേരിക്കൽ മുടിയൂർക്കോണം മന്നത്ത് കോളനിയോടു ചേർന്ന് നഗരസഭയുടെ 72.5 സെന്‍റ് സ്ഥലത്താണ് പദ്ധതി. പ്രളയം, കോവിഡ് എന്നിവ കാരണം പദ്ധതി തുടക്കത്തിൽത്തന്നെ പാളി. വെള്ളം കയറുന്ന സ്ഥലമായതിനാൽ പില്ലറുകൾ സ്ഥാപിച്ചാണ് നിർമാണം. ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഫ്രെയിമാണ് ഇവിടെയും നിർദേശിച്ചത്. ആറു മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കരാർ നൽകിയത്.

500 ചതുരശ്ര അടി വിസ്തീർണമുള്ള ഒരോ ഫ്ളാറ്റിലും രണ്ടു കിടപ്പുമുറികൾ, അടുക്കള, ഹാൾ, ശുചിമുറി എന്നിവയായിരുന്നു വാഗ്ദാനം. ലൈഫ് പദ്ധതിയിൽ ഏറ്റവുമധികം ഗുണഭോക്താക്കളെ കണ്ടെത്തി വീടു നിർമാണംആരംഭിച്ചു റെക്കോർഡിട്ട സീതത്തോട് ഗ്രാമപഞ്ചായത്തിലും വീടുകൾ പൂർത്തിയാക്കാനായിട്ടില്ല .

ഭൂരഹിതർ, ഭവനരഹിതർ എന്നിങ്ങനെ 288 ഗുണഭോക്താക്കളിൽ 250 പേർക്കുള്ള ഒന്നാംഘട്ടമാണ് പഞ്ചായത്തിൽ ആരംഭിച്ചത്. 4.80 കോടി രൂപ ഒന്നാംഘട്ടത്തിൽ ഇവർക്കായി നൽകി. ഇതുപയോഗിച്ച് ഏറെപേർക്കും അടിത്തറ മാത്രമേ നിർമിക്കാനായുള്ളൂ. ബാക്കി തുകയ്ക്കായുള്ള കാത്തിരിപ്പ് നീളുകയാണ്. പദ്ധതിതന്നെ ഇപ്പോൾ നിലച്ച മട്ടാണ്. ഇതിനിടെ നിർമാണസാമഗ്രികളുടെ വില പതിന്മടങ്ങായി കുതിച്ചുയർന്നു. ഇനി ലഭിക്കുന്ന ഗഡു മാത്രം ഉപയോഗിച്ച് നിർമാണം പൂർത്തീകരിക്കാൻ ഇവർക്കാകില്ല.