പ്രേഷിതശുശ്രൂഷ കാലഘട്ടത്തിന്‍റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞുള്ളതാകണം: മാര്‍ പീലക്‌സിനോസ്
Monday, September 23, 2024 12:20 AM IST
പത്തനംതിട്ട: കാലഘട്ടത്തിന്‍റെ സ്പന്ദനങ്ങളെ മനസിലാക്കിയുള്ള പ്രേഷിത ശുശ്രൂഷ നിര്‍വഹിക്കുവാന്‍ സഭ സജ്ജമാകണമെന്ന് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്‌കോപ്പ. ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമായ മാര്‍ത്തോമ്മ സുവിശേഷ പ്രസംഗസംഘത്തിന്‍റെ 135-ാം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദൂതുവാഹകരായി മതബഹുലതയുടെ മധ്യത്തില്‍ യേശുക്രിസ്തുവിന്‍റെ ജീവിതമാതൃകയുടെ അടയാളപ്പെടുത്തലുകള്‍ പങ്കിടണമെന്നും ബിഷപ് ഓര്‍മപ്പെടുത്തി. വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായി നടത്തിയ മിഷനറി സമ്മേളനത്തില്‍ മാത്യൂസ് മാര്‍ സെറാഫീം എപ്പിസ്‌കോപ്പ വചനശുശ്രൂഷ നിര്‍വഹിച്ചു.

സുവിശേഷകരുടെ മക്കളില്‍ 10,12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു. തമിഴ്നാട്ടില്‍നിന്ന് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായി പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിച്ച റവ. ആര്‍. സദാനന്ദത്തെ സമ്മേളനം അനുമോദിച്ചു. സജീവസേവനത്തില്‍ നിന്ന് വിരമിച്ച സുവിശേഷകര്‍ക്ക് യാത്രയയപ്പ് നല്‍കി.


സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. റവ. ഡോ. സി.കെ. മാത്യു, റവ. ഡോ. ഈശോ മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വറുഗീസ്, ലേഖക സെക്രട്ടറി പ്രഫ. ഏബ്രഹാം പി. മാത്യു, ട്രഷറാര്‍ ഡോ. എബി തോമസ് വാരിക്കാട്, ഇവാഞ്ചലിസ്റ്റ് ജോണ്‍ വി.ആര്‍. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

മാനേജിംഗ് കമ്മിറ്റിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ സുബി പള്ളിക്കല്‍, ഇടിക്കുള വര്‍ഗീസ് ബംഗളൂരു, പി.പി. അച്ചന്‍കുഞ്ഞ് മൈലം, റവ. സുനില്‍ ജോയ് കോഴിക്കോട്, എം.സി. ജോര്‍ജ്കുട്ടി ആനപ്രാമ്പാല്‍, സാം ചെമ്പകത്തില്‍ ഇലന്തൂര്‍, സെല്‍വരാജ്്, റവ. ബിജു സാം കറ്റാനം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.