ചേർത്തുപിടിക്കാം, സജിയെയും കുടുംബത്തെയും
Wednesday, October 16, 2024 7:31 AM IST
കോളിച്ചാൽ: മൊട്ടയംകൊച്ചിയിലെ എൻ.എസ്. സജി ഇരുപ്പക്കൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ. മംഗളുരു കെഎംസി ജ്യോതി ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. രോഗത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് പരിയാരം ഗവ. മെഡിക്കൽ കോളജിൽ നിന്നു വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റിയത്.

ആശുപത്രിയിൽ അഡ്മിറ്റാകുന്ന സമയത്ത് തന്നെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ആശുപത്രി അധികൃതരെ ബന്ധുക്കൾ ബോധിപ്പിച്ചിരുന്നെങ്കിലും രോഗത്തിന്‍റെ ഗൗരവം മനസിലാക്കി അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയായിരുന്നു. കഴിഞ്ഞ 70 ലധികം ദിവസങ്ങളായി ആശുപത്രിയിൽ കഴിയുന്ന സജിക്ക് ഇതിനകം ചികിത്സാ ചിലവിനത്തിൽ 13.5 ലക്ഷം രൂപ ചെലവായി. ആശുപത്രി അധികൃതർ സന്മനസ് കാണിച്ചതിനാൽ അഞ്ചുലക്ഷം രൂപയോളം ഇളവ് അനുവദിച്ചു. ബാക്കി തുക കണ്ടെത്താൻ വിഷമിക്കുന്ന സജിയുടെ കുടുംബത്തെ സഹായിക്കാൻ പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എം. കുര്യാക്കോസ് മുൻകൈയെടുത്ത് ഒരു ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുകയാണ്.


ബാക്കി പണത്തിനായി ഉദാരമതികളുടെ സഹായം തേടുകയാണ് ഈ കുടുംബം. ഇതിനായി ചികിത്സ സഹായ കമ്മിറ്റി കേരള ഗ്രാമീൺ ബാങ്ക് പനത്തടി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. A/C No: 40416101055168. IFSC CODE: KLGB0040416