നീലേശ്വരത്ത് സിപിഎമ്മിൽ മത്സരം; ശൈലേഷ് ബാബു വീണ്ടും ലോക്കൽ സെക്രട്ടറി
Wednesday, October 16, 2024 7:31 AM IST
നീലേശ്വരം: സിപിഎം നീലേശ്വരം സെൻട്രൽ ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചു ജയിച്ച് പി.വി. ശൈലേഷ് ബാബു വീണ്ടും ലോക്കൽ സെക്രട്ടറി. വിഎസ് വിഭാഗത്തിന്‍റെ പ്രതാപകാലത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന ശൈലേഷ് ബാബുവിനെ പിന്നീട് സ്ഥാനത്തുനിന്ന് മാറ്റിനിർത്തിയതായിരുന്നു.

കൺസ്യൂമർ ഫെഡിൽ ജോലിചെയ്യുന്ന ശൈലേഷ് ബാബു പാർട്ടിയുമായി ആലോചിക്കാതെ ചെറുവത്തൂരിൽ ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങാൻ ശ്രമിച്ചതിന്‍റെ പേരിലും നേതാക്കളുടെ കണ്ണിലെ കരടായിരുന്നു.

ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച അഞ്ചുപേരിൽ ശൈലേഷ് ബാബു ഉൾപ്പെടെ നാലുപേരും ജയിച്ചു. ഇതോടെ നിലവിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന ഔദ്യോഗിക പക്ഷത്തെ നാലുപേർ പുറത്തായി. പുരോഗമന കലാസാഹിത്യസംഘം ഭാരവാഹിയായ ഡോ. എൻ.പി. വിജയൻ, എം. സത്യൻ കൊയാമ്പുറം, ടി.വി. രാജേഷ് പള്ളിക്കര എന്നിവരാണ് ശൈലേഷിനൊപ്പം മത്സരിച്ച് ജയിച്ച മറ്റു മൂന്നുപേർ.

മുൻ നഗരസഭാ കൗൺസിലർ പി. സുഭാഷ്, പി. അനൂപ്, പാർട്ടി നിയന്ത്രണത്തിലുള്ള അർബൻ ബാങ്കിലെ ജീവനക്കാരായ എ.വി. സജീവൻ, ടി.വി. സ്നേഹരാജ് എന്നിവരാണ് ലോക്കൽ കമ്മിറ്റിയിൽ നിന്ന് പുറത്തായത്. സെക്രട്ടറി സ്ഥാനത്തേക്ക് ശൈലേഷ് ബാബുവിന്‍റെയും നിലവിലെ സെക്രട്ടറി ഉണ്ണി നായരുടെയും പേരുകൾ ഉയർന്നുവന്നെങ്കിലും ഉണ്ണിനായർ പിന്മാറുകയായിരുന്നു. മത്സരം നടന്നാൽ ഔദ്യോഗിക പാനലിൽ ജയിച്ച ഏതാനും പേർകൂടി ശൈലേഷിനെ പിന്തുണയ്ക്കുമെന്ന സൂചനയുണ്ടായിരുന്നു.


കഴിവും പ്രാപ്തിയുമുള്ളവരെ മാറ്റിനിർത്തിയത് രണ്ടാം പിണറായി സർക്കാരിന്‍റെ ശോഭ കെടുത്തിയെന്നും നവകേരള സദസ് പരാജയമായിരുന്നുവെന്നുമുള്ള വിമർശനങ്ങളും സമ്മേളനത്തിൽ ഉയർന്നു. ഔദ്യോഗിക നേതൃത്വത്തിന് അനഭിമതനായ ശൈലേഷ് ബാബുവിന്‍റെ തിരിച്ചുവരവ് നേരത്തേ പാർട്ടിക്കുള്ളിലെ തിരുത്തൽ ശക്തിയായിരുന്ന പഴയ വിഎസ് വിഭാഗം പുതിയ രൂപത്തിൽ തിരിച്ചുവരുന്നതിന്‍റെ സൂചനയായി.

അടുത്തിടെ നീലേശ്വരം ഏരിയാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയാ സെക്രട്ടറിയും കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റുമായ ടി.കെ. രവിയും ഇതേ രീതിയിൽ ഏരിയാ കമ്മിറ്റിയിലേക്ക് വീണ്ടും മത്സരിക്കുമെന്നാണ് സൂചന. ജില്ലാ സെക്രട്ടേറിയറ്റംഗം പി. പ്രഭാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരൻ, എം.വി. കൃഷ്ണൻ, കരുവക്കാൽ ദാമോദരൻ, ടി.വി. ശാന്ത, പി.പി. മുഹമ്മദ് റാഫി, കെ.വി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.