കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെ‍ അമൃത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും: എംപി
Tuesday, October 15, 2024 6:47 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ അമൃത് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഇടപെടല്‍ നടത്തുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ സാധ്യതകളും വികസനവും എന്ന വിഷയത്തിലുളള വികസന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ അമൃത് സ്‌റ്റേഷനാക്കി ഉയര്‍ത്തിയാല്‍ നിലവിലുള്ള പ്രശ്നങ്ങളില്‍ 90 ശതമാനം വിഷയങ്ങളിലും പരിഹാരമുണ്ടാവും. പാര്‍ക്കിംഗ് ഏരിയ, ആര്‍പിഎഫ് സ്റ്റേഷന്‍ അടക്കം കാഞ്ഞങ്ങാട് റെയില്‍വേ നിലവില്‍ അനുഭവിക്കുന്ന മിക്കവാറും പ്രശ്നങ്ങള്‍ക്ക് അമൃത് സ്റ്റേഷനില്‍പ്പെട്ടാല്‍ പരിഹാരമുണ്ടാവും.

കോവിഡ് കാലത്തിന് മുമ്പ് സ്‌റ്റോപ്പ് നിര്‍ത്തലാക്കിയ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് 12618 ന്‍റെ സ്‌റ്റോപ്പ് അനുവദിക്കുന്നതടക്കമുള്ളതിന് ഇടപെടല്‍ നടത്തും. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരം ഇരുട്ടിലാകുന്നത് ഒഴിവാക്കാനായി ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കുന്നതടക്കമുള്ളതിന് ശ്രമം നടത്തും. കാഞ്ഞങ്ങാട് കാണിയൂര്‍ പാത റെയില്‍വേയെ സംബന്ധിച്ചടുത്തോളം നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതിയാണ്.


കാണിയൂര്‍-കാഞ്ഞങ്ങാട് റെയില്‍ വേ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നിട്ടിറങ്ങിയ സമയങ്ങളില്‍ കാര്യമായി പിന്തുണ ലഭിച്ചിട്ടില്ലായെന്നുള്ള വിമര്‍ശനവും എംപി ഉന്നയിച്ചു. കരയുന്ന കുഞ്ഞിനെ പാലുള്ളുവെന്നത് പോലെ കൂടുതല്‍ ആവശ്യങ്ങളുന്നയിച്ച് വരുന്നവര്‍ക്ക് മാത്രമാണ് പലപ്പോഴും വികസന പദ്ധതികള്‍ അനുവദിച്ച് കിട്ടാറുള്ളു. അതുകൊണ്ട് തന്നെ അത്തരത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. ടി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഫസലു റഹ്‌മാന്‍, കെ. രാജ്മോഹന്‍, എ. ദാമോദരന്‍, കെ.കെ. ജാഫര്‍, പി. അപ്പുക്കുട്ടന്‍, എന്‍. അശോക് കുമാര്‍, സി.കെ. ആസിഫ്, കെ.പി. മോഹനന്‍, ടി. മുഹമ്മദ് അസ്‌ലം, കെ. മുഹമ്മദ്കുഞ്ഞി, മാനുവല്‍ കുറിച്ചിത്താനം, മുഹമ്മദ് മുറിയനാവി, പി.എം. നാസര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജോയ് മാരൂര്‍ ചര്‍ച്ചകളുടെ ക്രോഡീകരം നടത്തി. ബാബു കോട്ടപ്പാറ സ്വാഗതവും കെ.എസ്. ഹരി നന്ദിയും പറഞ്ഞു.