സംസ്ഥാനപാത വികസനം: മലനാട് വികസനസമിതിയുടെ സമരം വിജയത്തിലേക്ക്
Wednesday, October 16, 2024 7:31 AM IST
രാജപുരം: കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് നിർത്തിവച്ച കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാത വികസനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷയിൽ മലയോര ജനത. പണി പാതിവഴിയിൽ നിലച്ചതിനെ തുടർന്ന് മലനാട് വികസന സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു.

സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ ഉപവാസ സമരവും ചക്ര സ്തംഭനം സമരത്തിനും ശേഷം കഴിഞ്ഞ ദിവസം മലനാട് വികസന സമിതി നേതാക്കൾ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കാണുകയും അവരെ കാര്യം ധരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് ധനകാര്യവകുപ്പിന്‍റെ അനുമതിയോടെ റോഡ് ഫണ്ട് ബോർഡ് (കിഫബി) കരാർ പരിധി നീട്ടി കരാർ പുതുക്കി നൽകിക്കൊണ്ടുള്ള ഓർഡർ ഒപ്പിട്ടുവെന്ന് അറിയിച്ചതായി നേതാക്കൾ പറഞ്ഞു.


2025 മാർച്ച് 31 വരെയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. കരാർ പുതുക്കി നൽകിയതോടെ അടുത്തദിവസം തന്നെ റോഡ് പണി ആരംഭിക്കും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇതുമായി ബന്ധപ്പെട്ട ആവശ്യത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോൾ സഹായിച്ച രാഷ്‌ട്രീയ പാർട്ടി നേതാക്കൾക്കും, സാമൂഹ്യ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായി മലനാട് വികസന സമിതി നേതാക്കൾ പറഞ്ഞു.