സൗമ്യന്‍, സര്‍വസ്വീകാര്യന്‍... നവീന്‍ബാബുവിന്‍റെ വേര്‍പാട് വിശ്വസിക്കാനാകാതെ കാസര്‍ഗോഡ്
Wednesday, October 16, 2024 7:31 AM IST
കാസര്‍ഗോഡ്: സര്‍വീസിന്‍റെ നല്ലൊരുഭാഗവും കെ. നവീന്‍ബാബു സേവനമനുഷ്ഠിച്ചത് കാസര്‍ഗോഡ് ജില്ലയിലാണ്. കീഴ്ജീവനക്കാരോട് പോലും സൗമ്യമായി പെരുമാറുന്ന നവീനെക്കുറിച്ച് ഒരാള്‍ക്കുപോലും മോശം അഭിപ്രായമില്ല.

സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം ഇവിടെ നടത്തിയിരുന്നതെന്നും അദ്ദേഹം അഴിമതി നടത്തുമെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

വില്ലേജ് ഓഫീസര്‍, ജൂണിയര്‍ സൂപ്രണ്ട്, ഹുസൂര്‍ ശിരസ്തദാര്‍ എന്നീ തസ്തികകളില്‍ നവീന്‍ബാബു ജോലി ചെയ്തിട്ടുണ്ട്. ഇക്കാലയളവിലൊന്നും യാതൊരുവിധത്തിലുള്ള അഴിമതിയാരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നില്ല. പിന്നീട് സ്ഥലംമാറിപ്പോയ അദ്ദേഹം എഡിഎമ്മായി സ്ഥാനക്കയറ്റം ലഭിച്ചതോടെ 2023 ഏപ്രില്‍ 30നാണ് വീണ്ടും കാസര്‍ഗോട്ടെത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നവകേരളസദസില്‍ കാസര്‍ഗോഡ് നിയോജകമണ്ഡലത്തിന്‍റെ നടത്തിപ്പ് ചുമതലയും നവീന്‍ബാബുവിനായിരുന്നു.


പരിപാടിയുടെ നടത്തിപ്പിനുവേണ്ടിയുള്ള സ്‌പോണ്‍സര്‍മാരെ കണ്ടെത്തേണ്ടത് അദ്ദേഹത്തിന്‍റെ ചുമതലയായിരുന്നു. യാതൊരു പരാതിക്കും ഇടനല്‍കാതെ തന്നെ ഏല്‍പിച്ച ജോലി അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പും വിജയകരമായി പൂര്‍ത്തീകരിച്ചു. ഈ വര്‍ഷം ജനുവരി ആദ്യവാരമാണ് അദ്ദേഹത്തിന് കണ്ണൂരിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്.