കാറഡുക്കയുടെ ഉറക്കംകെടുത്തി വീണ്ടും ഒറ്റയാൻ
Tuesday, September 24, 2024 1:35 AM IST
കാറഡുക്ക: ഓണം കഴിഞ്ഞ നാളിൽ സൗരോർജവേലി മറിടകന്നെത്തിയ ഒറ്റയാൻ വീണ്ടും കാറഡുക്കയുടെ ഉറക്കം കെടുത്തിത്തുടങ്ങി.

കുണ്ടടുക്കം ഭാഗത്താണ് ആന വ്യാപക കൃഷിനാശം വരുത്തിയത്. ബാലകൃഷ്ണൻ, രാമൻ, മധുസൂദനൻ എന്നിവരുടെ തോട്ടങ്ങളിലെ നിരവധി തെങ്ങുകളും വാഴകളും നശിപ്പിച്ചു.

ഇവിടെനിന്ന് നാട്ടുകാർ തുരത്താൻ ശ്രമിച്ചപ്പോൾ ആന കൊട്ടംകുഴി ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് പുലിപ്പറമ്പിലെ സൗരോർജവേലി മറികടന്നയുടൻ തന്നെ ആനയെ തിരികെ കാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വനംവകുപ്പിന്‍റെ നിസംഗത മൂലമാണ് ആന വീണ്ടും ജനവാസകേന്ദ്രങ്ങളിലേക്ക് നീങ്ങിയതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ആന വീണ്ടും മുളിയാർ പഞ്ചായത്തിലെത്തിയാൽ കാട്ടിലേക്ക് തുരത്തുന്നത് ശ്രമകരമാകും.

ഉദുമയിൽ നെൽപ്പാടം
ചവിട്ടിമെതിച്ച് കാട്ടുപന്നികൾ

ഉദുമ: കുമ്പളയ്ക്കു പിന്നാലെ ഉദുമയിലും നെൽപ്പാടം ചവിട്ടിമെതിച്ച് കാട്ടുപന്നികൾ. ബാര വെള്ളച്ചാൽ, പാലോടം പാടശേഖരങ്ങളിലാണ് കൊയ്ത്തിന് പാകമായ നെൽച്ചെടികളെ പന്നിക്കൂട്ടം ചവിട്ടിമെതിച്ചത്. റിട്ട. അസി. കമാൻഡന്‍റ് മുല്ലച്ചേരിയിലെ എം. ബാലകൃഷ്ണൻ നായർ, റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ സഹോദരൻ പുരുഷോത്തമൻ നായർ എന്നിവരുടെ നെൽക്കൃഷിയാണ് നശിപ്പിച്ചത്.


മികച്ച ഉത്പാദനശേഷിയുള്ള വർഷ എന്ന വിത്താണ് ഇവർ വിതച്ചിരുന്നത്. വിശ്രമജീവിതകാലത്ത് കൃഷിയിലേക്കു തിരിഞ്ഞ സഹോദരങ്ങൾക്ക് കനത്ത നഷ്ടമാണ് സംഭവിച്ചത്. പകൽസമയങ്ങളിൽ മയിലുകളും തത്തകളുമെത്തി കതിരുകൾ കൊത്തിയെടുക്കുന്നതിനു പിന്നാലെയാണ് രാത്രിയിൽ കാട്ടുപന്നികളും എത്തിയത്.

തീരദേശ പഞ്ചായത്തായ ഉദുമയിൽ കാട്ടുപന്നികളെത്തുന്നത് ഇത്രനാളും കേട്ടുകേൾവിപോലും ഉണ്ടായിരുന്നില്ല. കുമ്പളയിലും മൊഗ്രാലിലും സംഭവിച്ചതുപോലെ നാട്ടിൽ തന്നെ തമ്പടിച്ച് പെറ്റുപെരുകിയ പന്നിക്കൂട്ടങ്ങളാണ് ഇവിടെയുമെത്തിയതെന്ന് കരുതുന്നു.