റാണിപുരം: തുടർച്ചയായി നാലാം ദിനവും റാണിപുരത്ത് ആനയെ കണ്ടതിനെ തുടർന്ന് ട്രക്കിംഗ് അനുവദിച്ചില്ല. മലമുകളിലേക്ക് പോകാൻ എത്തിയ സഞ്ചാരികൾ നിരാശയോടെ തിരികെ പോകേണ്ടിവന്നു. അവധിദിനമായ ഇന്നലെ റാണിപുരത്ത് എത്തിയ നിരവധി ആളുകളാണ് തിരിച്ചു പോയത്. രാവിലെ കെഎസ്ആർടിസിക്ക് അടക്കം വന്ന ആളുകൾക്ക് തിരികെ അതേ ബസിൽ തന്നെ മടങ്ങിപ്പോകേണ്ടിവന്നു.
സാധാരണയായി ഞായറാഴ്ചകളിൽ ആയിരത്തിലധികം ആളുകൾ വിനോദത്തിനായി ഇവിടെ എത്താറുണ്ട്. ഇന്നലെയും നിരവധി ആളുകളാണ് കാട്ടാന ഭീഷണി കാരണം നിരാശരായി മടങ്ങിയത്. ട്രക്കിംഗ് സംബന്ധിച്ച് അധികൃതർ ഇടപെട്ട് മുൻകൂട്ടി തീരുമാനമെടുത്താൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഗുണകരമാകുമെന്ന് സഞ്ചാരികൾ പറഞ്ഞു. ഇന്നും പരിശോധന നടത്തി മാത്രമേ ട്രക്കിംഗ് അനുവദിക്കു.