കശുമാങ്ങ സംസ്‌കരണഫാക്ടറിയുമായി പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍
Monday, August 26, 2024 1:35 AM IST
കാസര്‍ഗോഡ്: പ്ലാന്‍റേഷന്‍ കോര്‍പറേഷന് കീഴില്‍ ജില്ലയില്‍ കശുമാങ്ങ പഴച്ചാര്‍ സംസ്‌കരണ ഫാക്ടറി വരുന്നു. പിസികെയുടെ കീഴിലുള്ള കാസര്‍ഗോഡ് എസ്റ്റേറ്റിലെ മുളിയാറിലാണ് ഫാക്ടറി നിലവില്‍ വരുന്നത്. സെപ്റ്റംബര്‍ രണ്ടിന് കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. കാസര്‍ഗോഡ് കാഷ്യു എസ്റ്റേറ്റില്‍ കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ കൃഷിവികാസ് യോജന (ആര്‍കെവിവൈ)- ആര്‍എഎഫ്ടിഎഎആര്‍ പദ്ധതിയുടെ കീഴില്‍ രണ്ടര കോടി രൂപ ചെലവഴിച്ചാണ് ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കശുമാങ്ങയുടെ പഴച്ചാറില്‍ നിന്ന് കാര്‍ബണേറ്റഡ് പാനീയം ഉത്പാദിപ്പിക്കുന്നതിനുള്ള യന്ത്രവത്കൃത ഫാക്ടറിയാണ് നിലവില്‍ വരുന്നത്. കശുമാങ്ങ ശേഖരിച്ച് കഴുകി വൃത്തിയാക്കി മെഷീനില്‍ പിഴിഞ്ഞ് പഴച്ചാര്‍ ശേഖരിച്ച് ഇതിന്‍റെ ചവര്‍പ്പ് മാറ്റും.

ഇതില്‍ ആവശ്യമായ പ്രിസര്‍വേറ്റീവ്‌സ് ചേര്‍ത്ത് ഏറെകാലം സൂക്ഷിച്ചുവെയ്ക്കാം. ഈ സിറപ്പ് ഒരു വര്‍ഷം വരെ കേടുകൂടാതെ ഇരിക്കും. ഈ സിറപ്പില്‍ കാര്‍ബണേറ്റഡ് വെള്ളം ചേര്‍ത്താല്‍ രുചിയുള്ള കശുമാങ്ങ ജ്യൂസാകും. നിലവില്‍ പിസികെക്ക് കീഴില്‍ കശുമാങ്ങയുടെ പഴച്ചാറില്‍ നിന്ന് ജ്യൂസ് ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇതു സൂക്ഷിച്ച് വെക്കുന്നത് ഉള്‍പ്പെടെ വെല്ലുവിളിയായിരുന്നു. ഇതിന് പരിഹാരമായാണ് കാര്‍ബണേറ്റഡ് ജ്യൂസ് ഉണ്ടാക്കുന്നത്. പെരിയയില്‍ കശുമാങ്ങ ജ്യൂസ് സംസ്‌കരിച്ച് അതില്‍ നിന്ന് കറ കളഞ്ഞ് ജ്യൂസായി വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതു ചെറിയ തോതില്‍ മാത്രമാണ്. വ്യാവസായിക അടിസ്ഥാനത്തില്‍ ഇതു സാധ്യമായിട്ടില്ല.


പുതിയ ഫാക്ടറി വരുന്നതോടെ കശുമാങ്ങയില്‍ നിന്ന് സിറപ്പ് ശേഖരിച്ച് സൂക്ഷിച്ച് വെക്കാനും അതിലൂടെ കാര്‍ബണേറ്റഡ് പാനീയമായി ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതുമാണ് പദ്ധതി. നിലവിലുള്ള തൊഴിലാളികളെ ഉപയോഗിച്ച് തന്നെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക്ക് സിസ്റ്റമായാണ് ഫാക്ടറി പ്രവര്‍ത്തിക്കുക. കശുമാങ്ങ വൃത്തിയാക്കല്‍, ശേഖരം തുടങ്ങിയവക്ക് മാത്രമാണ് തൊഴിലാളികള്‍ ആവശ്യമായി വരിക.

നിലവില്‍ പൊതുജനങ്ങളില്‍ നിന്ന് കശുമാങ്ങയും കശുവണ്ടിയും ഉള്‍പ്പെടെ കിലോയ്ക്ക് 25 രൂപ നിരക്കിലാണ് സംഭരിക്കുന്നത്. ഈ വിലയില്‍ ആവശ്യകത അനുസരിച്ച് മാറ്റം വരുത്തുമെന്നും അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ പിസികെക്ക് കീഴില്‍ 3000 ഹെക്ടര്‍ കശുമാവിന്‍ തോട്ടങ്ങളാണുള്ളത്.

കാസര്‍ഗോഡ് എസ്റ്റേറ്റില്‍ മാത്രം 1520 ഹെക്ടറുമുണ്ട്. കാസര്‍ഗോഡ്, രാജപുരം, ചീമേനി എസ്റ്റേറ്റുകളിലാണ് കശുമാങ്ങ സംഭരിക്കുക. അതില്‍നിന്നാണ് ജ്യൂസ് ഉത്പാദിപ്പിക്കുന്നത്. കശുമാങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന പാനീയങ്ങള്‍ക്ക് പോഷകഗുണവും രുചിയും കൂടുതലാണെന്നതിനാല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് പിസികെയുടെ കണക്കുകൂട്ടല്‍.

രാവിലെ 10നു മുളിയാറില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യപ്രഭാഷണം നടത്തും.

കശുമാവ് കൃഷി-സാധ്യതകളും വെല്ലുവിളികളും എന്ന വിഷയങ്ങളില്‍ ചര്‍ച്ചാ യോഗവും നടക്കും. പിസികെ ചെയര്‍മാന്‍ ഒ.പി.അബ്ദുള്‍ സലാം ആമുഖ പ്രഭാഷണം നടത്തും.