എണ്ണപ്പാറയിലും അയ്യങ്കാവിലും ഭീതി പരത്തി കാട്ടുപോത്ത്
Sunday, August 25, 2024 6:37 AM IST
എണ്ണപ്പാറ: എണ്ണപ്പാറ, അയ്യങ്കാവ് ഭാഗങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ ഭീതി പരത്തി കാട്ടുപോത്ത്. വെള്ളിയാഴ്ച പകൽ മുഴുവനും നാടിനെ മുൾമുനയിൽ നിർത്തിയ കാട്ടുപോത്ത് പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു.

അയ്യങ്കാവ് ഗുരുസൂൾ ഭാഗത്തെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങളിലൂടെ ഇത് കാടുകയറിയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. പുലർച്ചെ ആറരയോടെ പൊയ്യളത്തെ ഉമേശന്‍റെ വീട്ടുപറമ്പിലാണ് ആദ്യം കാട്ടുപോത്തിനെ കണ്ടത്. നാട്ടുകാർ കൂടിയപ്പോൾ പോത്ത് ഓടിമറഞ്ഞു.


പിന്നീട് എണ്ണപ്പാറയ്ക്ക് സമീപം ബാലൻപാറയിലും അയ്യങ്കാവ് ധർമശാസ്താ ക്ഷേത്രത്തിന് സമീപത്തും കാട്ടുപോത്തിനെ കണ്ടു.

തുടർന്ന് പഞ്ചായത്തംഗം എ.അനിൽകുമാർ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ, അമ്പലത്തറ എസ്ഐ സുമേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല.
ഇതോടെയാണ് ഗുരുസൂൾ ഭാഗത്തേക്ക് കടന്നതായി ഏറെക്കൂറെ ഉറപ്പിച്ചത്.