ലഹരിക്കയങ്ങളിൽ നാട് മുങ്ങുന്നു; ജില്ലയിൽ വീണ്ടും പാതയോര കഞ്ചാവ് കൃഷി
Sunday, August 25, 2024 6:37 AM IST
മുളിയാർ: പൊവ്വൽ ബെഞ്ച്കോർട്ടിന് സമീപം പാതയോരത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ നിലയിൽ കണ്ടെത്തി. സമീപത്തുള്ള ക്വാർട്ടേഴ്സിന്‍റെ മതിലിനോടു ചേർന്നാണ് ഒരാൾ പൊക്കത്തിൽ വളർന്നുവന്ന ചെടി കണ്ടെത്തിയത്.

ചാക്കിൽ മണ്ണുനിറച്ച് നട്ടുവളർത്തിയ ചെടി കാറ്റിൽ ഉലഞ്ഞുവീഴാതിരിക്കാൻ നാലുഭാഗത്തും കമ്പുകൾ കുത്തി കയർ കെട്ടി ഉറപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ആദൂർ പോലീസ് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.


ഏതാനും ആഴ്ചകൾക്കു മുമ്പ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ പടന്നക്കാട് ദേശീയപാതയോരത്ത് സമാനമായ രീതിയിൽ നട്ടുവളർത്തിയ മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു.

ഇവയെല്ലാം പിഴുതെടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഇവ നട്ടുവളർത്തിയത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികൾ സ്വന്തം ഉപയോഗത്തിനായി നട്ടുവളർത്തുന്നതാകാമെന്നാണ് സംശയം.