റാണിപുരത്ത് മൂന്നാം ദിവസവും ട്രക്കിംഗ് മുടങ്ങി; സഞ്ചാരികൾക്ക് നിരാശ
Sunday, August 25, 2024 6:37 AM IST
റാണിപുരം: തുടർച്ചയായി മൂന്നാം ദിവസവും റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിൽ ട്രക്കിംഗ് മുടങ്ങി. കനത്ത മൂടൽമഞ്ഞുള്ളതിനാൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാനാവില്ലെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ സഞ്ചാരികളെ മലമുകളിലേക്ക് പ്രവേശിപ്പിക്കുന്നത് തടഞ്ഞത്.

അതേസമയം മുന്നറിയിപ്പില്ലാതെ പ്രവേശനം തടയുന്നത് ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് നിരാശയാകുകയാണ്. മൺസൂൺകാല വിനോദസഞ്ചാരത്തിന്‍റെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി വളർന്ന റാണിപുരത്തേക്ക് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്നുമെല്ലാം ഓരോ ദിവസവും സഞ്ചാരികളെത്തുന്നുണ്ട്.

ഓരോ ദിവസവും രാവിലെ വനംവകുപ്പ് വാച്ചർമാർ മലമുകളിലേക്ക് കയറി കാട്ടാനകളുടെ സാന്നിധ്യമോ മറ്റ് അപകടസാധ്യതകളോ ഉണ്ടോ എന്ന കാര്യം പരിശോധിച്ചതിനു ശേഷം മാത്രമാണ് സഞ്ചാരികളെ കടത്തിവിടുന്നത്. ദീർഘദൂരം സഞ്ചരിച്ച് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ട്രക്കിംഗ് ഇല്ലെന്നറിഞ്ഞ് മടങ്ങേണ്ടിവരുന്നത് നിരാശയും സമയനഷ്ടവും സാമ്പത്തികനഷ്ടവും ഉണ്ടാക്കുകയാണ്.


വിനോദസഞ്ചാരമേഖലയിൽ ക്രമേണ റാണിപുരത്തോടുള്ള താത്പര്യം കുറയാൻ ഇത് ഇടയാക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വനമേഖലയായതിനാൽ കാട്ടുമൃഗങ്ങൾ ഉണ്ടാകുമെന്നറിഞ്ഞു തന്നെയാണ് സഞ്ചാരികൾ എത്തുന്നത്. സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ട് അവർക്ക് ട്രക്കിംഗ് നടത്തുന്നതിനുള്ള സൗകര്യമാണ് വനംവകുപ്പ് ഒരുക്കിനല്കേണ്ടതെന്ന് അവർ പറയുന്നു.

കൂടുതൽ വനംവകുപ്പ് ജീവനക്കാരെയും വിദഗ്ധ പരിശീലനം നേടിയ സേനാംഗങ്ങളെയും റാണിപുരത്തേക്ക് നിയോഗിക്കുകയും ഇവർ സഞ്ചാരികളുടെ സംഘങ്ങൾക്കൊപ്പം സഞ്ചരിച്ച് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണം. ഇതോടൊപ്പം സഞ്ചാരികളുടെ ഭാഗത്തുനിന്ന് വന്യമൃഗങ്ങൾക്കു നേരെ പ്രകോപനം ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലുകളും ഉണ്ടാകണമെന്നാണ് നിർദേശം.