ഏഷ്യൻ ബീച്ച് സെപക്‌താക്രോ: കേരളത്തിന് അഭിമാനമായി തീർഥയും ബാബുവും
Saturday, August 24, 2024 1:43 AM IST
വലിയപറമ്പ്: കടലോരത്തെ മണ്ണിൽ കളിച്ച് വളർന്ന വലിയപറമ്പ് ദ്വീപിൽ നിന്നുള്ള തീർഥ രാമൻ ദേശീയ സെപക്‌താക്രോ ടീമിന്‍റെ കുപ്പായമണിയാനുള്ള തയാറെടുപ്പിലാണ്.

ചൈനയിലെ ക്വിൻഗാഡോയിൽ നടക്കുന്ന അണ്ടർ- 23 സെപക‌്താക്രോ ബീച്ച് ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടിയാണ് തീർഥ കേരളത്തിന് തന്നെ അഭിമാനമായ നേട്ടം കൈവരിച്ചത്. പയ്യന്നൂർ കോളജിൽ പൊളിറ്റിക്കൽ സയൻസ് അവസാന വർഷ വിദ്യാർഥിനിയാണ്. പടന്നകടപ്പുറം ജിഎച്ച്എസ്എസിൽ ഒമ്പതാംക്ലാസിൽ പഠിക്കുന്നതിനിടയിലാണ് സെപക്‌താക്രോ ഗെയിമിലേക്ക് കടന്നുവരുന്നത്.

പിന്നീടിങ്ങോട്ട് കഴിഞ്ഞ എട്ടുവർഷവും സെപക് എന്ന കളി വിട്ടുള്ള ജീവിതചര്യ തീർഥക്കുണ്ടായിട്ടില്ല. വലിയപറമ്പ് പഞ്ചായത്ത് മുൻ അംഗവും മത്സ്യതൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്‍റുമായ കുളങ്ങര രാമന്‍റെയും കാസർഗോഡ് മത്സ്യഫെഡ് മോട്ടിവേറ്റർ യു.ഉഷയുടെയും ഇളയ മകളാണ്.

ഈ മാസം 11ന് ഡൽഹിയിലായിരുന്നു ഇന്ത്യൻ ടീമിന്‍റെ തെരഞ്ഞെടുപ്പ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 150 പേരാണ് ഡൽഹിയിൽ ദേശീയ ബീച്ച് സെപക‌്താക്രോ ടീം തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്.


കേരളത്തിൽ നിന്ന് സെലക്ഷനിൽ പുരുഷ-വനിത കളിക്കാരായ 10 പേർ പങ്കെടുത്തിരുന്നു. അതിൽ തീർഥയ്ക്ക് മാത്രമാണ് ദേശീയ ടീമിൽ ഇടം നേടാനായത്. ഇതിനകം10ൽപരം ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രധിനിധീകരിച്ച പരിചയം തീർഥക്ക് അനുകൂലമായി. ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി മൂന്ന് ദേശീയ മത്സരങ്ങളിൽ കേരളത്തിന് വെങ്കല മെഡൽ നേട്ടം ഉണ്ടാക്കിയ ടീമിൽ അംഗമായിരുന്നു. കഴിഞ്ഞ ഗോവ ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ ക്യാപ്റ്റൻ ആയിരുന്നു തീർഥ. സഹോദരി സ്വാതി രാമൻ തിരുവനന്തപുരത്ത് മത്സ്യബന്ധന വിഷയത്തിൽ ഗവേഷകയാണ്.

തീർഥക്ക് ലഭിച്ച ദേശീയ ടീം അംഗം എന്ന ഖ്യാതിക്കൊപ്പം തൃക്കരിപ്പൂർ ചെറുകാനം സ്വദേശി കെ.വി.ബാബുവും ദേശീയ പരിശീലകനായി നിയമിതനായത് കേരളത്തിന് ഇരട്ട അംഗീകാരമായി. കായികാധ്യാപകനായ ബാബു സെപക്‌താക്രോ ദേശീയ പരിശീലകനും അസോസിയേഷന്‍റെ സംസ്ഥാന സെക്രട്ടറിയുമാണ്.