മലയോര-തീരദേശങ്ങളെ ബന്ധിപ്പിച്ചു ബസ് അനുവദിക്കണം
Saturday, August 24, 2024 1:43 AM IST
നീലേശ്വരം : നീലേശ്വരം നഗരത്തില്‍ നിന്നും മണ്ഡലത്തിലെ മലയോര-തീരദേശ മേഖലകളിലേക്ക് പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കണമെന്ന് നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, ക്ഷേമ കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അരിഞ്ചിറ എന്നിവര്‍ ആവശ്യപ്പെട്ടു. നീലേശ്വരം-കോട്ടപ്പുറം-പടന്ന-ഉദിനൂര്‍-തങ്കയം മുക്ക്-പയ്യന്നൂര്‍, നീലേശ്വരം-കോട്ടപ്പുറം-പടന്ന-മെട്ടമ്മല്‍-ഉടുമ്പുന്തല- പയ്യന്നൂര്‍, നീലേശ്വരം-കോട്ടപ്പുറം-ഓരിമുക്ക്-മാവിലാടം- പടന്നക്കടപ്പുറം കൂടാതെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് മടക്കര-കോട്ടപ്പുറം-നീലേശ്വരം- റാണിപുരം-ബേക്കൽ, അഴിത്തല-നീലേശ്വരം ടൗണ്‍-കോട്ടപ്പുറം-പയ്യന്നൂര്‍, നീലേശ്വരം-പാലായി-കയ്യൂര്‍-ചീമേനി-പയ്യന്നൂര്‍ തുടങ്ങിയ റൂട്ടുകളിലാണ് ബസ് സര്‍വീസ് ആരംഭിക്കേണ്ടത്. പുതിയ ദേശീയ പാത പൂര്‍ത്തിയാകുന്നതോടെ മണ്ഡലത്തിലെ തീരദേശവും മലയോരവും രണ്ടായി വിഭജിക്കപ്പെടും.


ചെറുവത്തൂര്‍, വലിയപറമ്പ്, പടന്ന, തൃക്കരിപ്പൂര്‍, കയ്യൂര്‍- ചീമേനി പഞ്ചായത്തിലുള്ളവര്‍ക്ക് നീലേശ്വരം നഗരത്തില്‍ എളുപ്പത്തിലെത്തുവാന്‍ ബസ് സര്‍വീസ് ഏറെ ഉപകരിക്കും. ദിവസവും നൂറുക്കണക്കിന് വിനോദ സഞ്ചാരികളാണ് കോട്ടപ്പുറം ടെര്‍മിനലില്‍ എത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് കോട്ടപ്പുറത്ത് നിന്നും വിനോദസഞ്ചാരകേന്ദ്രങ്ങളായ റാണിപുരം, ബേക്കല്‍ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് വാഹന സൗകര്യമില്ല.

മണ്ഡലത്തിലെ തീരദേശത്ത് താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഓഫീസ്, കോളജ് ആവശ്യങ്ങള്‍ക്ക് ട്രെയിന്‍ യാത്ര ചെയ്യണമെങ്കിലും നീലേശ്വരം നഗരത്തിലെത്തണം. അടിയന്തിര പ്രാധാന്യത്തോടെ റൂട്ട് അനുവദിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.