പുതിയ ബസ് സ്റ്റാൻഡ് ഇപ്പോഴും പഴയപടി
Saturday, August 24, 2024 1:43 AM IST
കാഞ്ഞങ്ങാട്: നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ശാപമോക്ഷമാകാതെ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡ്. ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളുടെ ലേലം കഴിഞ്ഞാലുടൻ ബസ് സ്റ്റാൻഡ് സജീവമാകുമെന്നായിരുന്നു ഏറ്റവുമൊടുവിൽ നഗരസഭയുടെ പ്രഖ്യാപനം. ഉയർന്ന വാടകയുടെയും സ്ഥിരനിക്ഷേപത്തിന്‍റെയും പേരിൽ കടമുറികൾ ലേലത്തിനെടുക്കാൻ വ്യാപാരികൾ തയാറാകാതിരുന്നതോടെ സർക്കാരിന്‍റെ അനുമതി വാങ്ങി വാടകയും സ്ഥിരനിക്ഷേപവും കുറച്ചു. തൊട്ടുപിന്നാലെ കടമുറികളെല്ലാം റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ പോവുകയും ചെയ്തു. അതു കഴിഞ്ഞിട്ടിപ്പോൾ ആറുമാസമാകുന്നു. കടമുറികൾ ലേലത്തിനെടുത്തവർക്ക് കൈമാറി പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല.

ലേലം കഴിഞ്ഞയുടൻ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം വന്നതാണ് ലേലനടപടികൾ പൂർത്തീകരിക്കുന്നതിന് തടസമായതെന്നായിരുന്നു നേരത്തേ നഗരസഭാ അധികൃതരുടെ വിശദീകരണം. പെരുമാറ്റച്ചട്ടം മാറിയിട്ട് ഇപ്പോൾ മൂന്നുമാസമാകാൻ പോകുന്നു.

ബസ് സ്റ്റാൻഡ് നിർമാണത്തിനായി ഹഡ്കോയിൽ നിന്നെടുത്ത വായ്പ വർഷങ്ങളായി നഗരസഭയുടെ തനതുഫണ്ടിൽ നിന്ന് തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. കോടികളുടെ ബാധ്യതയാണ് ഈയിനത്തിൽ നഗരസഭയ്ക്കുണ്ടാകുന്നത്. സ്ഥിരനിക്ഷേപവും മാസവാടകയും കിട്ടിത്തുടങ്ങിയാൽ ഇക്കാര്യത്തിലെങ്കിലും ആശ്വാസമാകുമായിരുന്നു. പക്ഷേ അതിനുള്ള താത്പര്യം പോലും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.


കോടികൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയെങ്കിലും പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കുന്ന കാര്യത്തിൽ പ്രത്യേകിച്ച് ഒരു താത്പര്യവുമില്ലാത്ത രീതിയിലാണ് നഗരസഭാ അധികൃതർ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം നേരത്തേ ബസുടമകളുടെയും നാട്ടുകാരുടെയും ഭാഗത്തുനിന്ന് ഉയർന്നിരുന്നു. വർഷങ്ങളായി നഗരത്തിലെ പൊതുപരിപാടികൾക്കും എക്സിബിഷനുകൾക്കുമുള്ള വേദി മാത്രമായി ഒതുങ്ങുകയാണ് പുതിയ ബസ് സ്റ്റാൻഡ്. വരുന്ന ഓണക്കാലത്തും ഇവിടം ഓണച്ചന്തകൾക്കും എക്സിബിഷനുകൾക്കുമുള്ള വേദിയായി ഒതുങ്ങാനാണ് സാധ്യത.

ടാറിംഗ് ഇളകി കുഴികൾ നിറഞ്ഞുകിടക്കുന്ന ടൗണിലെ പഴയ ബസ് സ്റ്റാൻഡ് അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്നും പുതിയ സ്റ്റാൻഡ് പൂർണ രൂപത്തിൽ പ്രവർത്തനസജ്ജമാക്കുമെന്നും മഴയ്ക്കു മുമ്പേ പ്രഖ്യാപനമുണ്ടായിരുന്നു. പക്ഷേ അതും നടപ്പായില്ല. ചെളിവെള്ളം നിറഞ്ഞ കുഴികളിൽ ആടിയുലഞ്ഞുകൊണ്ടാണ് പഴയ സ്റ്റാൻഡിലൂടെ ബസുകൾ നീങ്ങുന്നത്. ഇപ്പോൾ മഴ മാറിനിന്നിട്ടും ഇക്കാര്യത്തിൽ നഗരസഭയുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകുന്നില്ല.

കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ ഉദ്ഘാടന മാമാങ്കം നടന്നത്. പഴയ സിനിമകൾ വീണ്ടും പുറത്തിറക്കുന്നതുപോലെ അടുത്ത വർഷം തെരഞ്ഞെടുപ്പിനു മുമ്പ് വീണ്ടുമൊരു ഉദ്ഘാടനം നടത്താനാണോ നഗരസഭാ അധികൃതർ കാത്തിരിക്കുന്നതെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ചോദ്യം.