തീരുമാനത്തിൽ 10 ലക്ഷം; പ്രഖ്യാപനത്തിൽ രണ്ടുലക്ഷം, നൽകുമ്പോൾ ഒരുലക്ഷം
Thursday, July 25, 2024 1:53 AM IST
കാഞ്ഞങ്ങാട്: തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാലോ, വനത്തിനകത്തോ പുറത്തോ വച്ച് വന്യജീവികളുടെ ആക്രമണത്തിൽ മരണം സംഭവിച്ചാലോ നൽകേണ്ട പത്തുലക്ഷം രൂപയുടെ നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്കി പത്രക്കുറിപ്പിറക്കിയത് 2022 ഒക്ടോബർ 19നാണ്. തേനീച്ചയുടെയോ കടന്നലുകളുടെയോ കുത്തേറ്റ് മരണപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഉയർന്നുവന്നിരുന്ന ഒരാവശ്യമാണ് ഇതോടെ യാഥാർഥ്യമായതെന്നാണ് മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം വിശദീകരിച്ച വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നത്.

നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച് 1980ൽ ഉണ്ടാക്കിയ ചട്ടങ്ങളിൽ വന്യമൃഗം എന്ന നിർവചന പ്രകാരമുള്ള ജീവികളുടെ കാര്യത്തിൽ നല്കുന്ന അതേ തുകയായിരിക്കും ഇനിമുതൽ തേനീച്ചയുടെയോ കടന്നലിന്‍റെയോ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവരുടെ കുടുംബങ്ങൾക്കും നൽകുകയെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വനത്തിന് പുറത്തുവച്ച് പാമ്പുകടിയേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപയാകും നൽകുകയെന്നും വ്യക്തമാക്കി. മുൻകാലങ്ങളിൽ ഇതേ തുകയാണ് കടന്നൽ കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും നല്കിയിരുന്നത്.

എന്നാൽ കഴിഞ്ഞദിവസം തയ്യേനിയിൽ സ്വന്തം പറമ്പിലെ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ മരണത്തിന് കീഴടങ്ങിയ വേളൂർ സണ്ണിയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ ഇതേ മന്ത്രിയെ തലശേരിയിൽ ചെന്നുകണ്ടപ്പോൾ രണ്ടുവർഷം മുമ്പ് താൻ തന്നെ വ്യക്തമാക്കിയ മന്ത്രിസഭായോഗ തീരുമാനം അറിയാത്ത മട്ടിലാണ് മന്ത്രി പെരുമാറിയത്.


മുൻകാലങ്ങളിലുണ്ടായിരുന്നതുപോലെ രണ്ടുലക്ഷം രൂപയുടെ സഹായധനം അനുവദിക്കുമെന്നു മാത്രമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

സഹായധനം അനുവദിച്ചപ്പോഴാകട്ടെ, വനംവകുപ്പ് ഒരടി കൂടി പിന്നോട്ടുപോയി. ഡിഎഫ്ഒ കെ.അഷ്റഫ് കഴിഞ്ഞദിവസം സണ്ണിയുടെ വീട്ടിൽ നേരിട്ടെത്തി കൈമാറിയത് ഒരു ലക്ഷം രൂപയുടെ മാത്രം ചെക്കാണ്. മന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് ആദ്യഗഡുവാണെന്നായിരുന്നു വിശദീകരണം.

അടുത്ത ഗഡു എന്നേക്ക് അനുവദിക്കുമെന്ന കാര്യത്തിൽ ഒരുറപ്പും നല്കിയതുമില്ല. അതിനുവേണ്ടി ഇനി സണ്ണിയുടെ കുടുംബം കാലങ്ങളോളം വനംവകുപ്പ് ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുമെന്ന് ചുരുക്കം. എന്നാൽ കിട്ടുമെന്ന് ഉറപ്പിക്കാനും കഴിയില്ല.

നടപ്പാക്കാൻ വേണ്ടിയല്ലെങ്കിൽ മന്ത്രിസഭായോഗ തീരുമാനങ്ങൾ എടുക്കുന്നതും പ്രഖ്യാപിക്കുന്നതും എന്തിനുവേണ്ടിയെന്നാണ് ഇപ്പോൾ കർഷകർ ചോദിക്കുന്നത്. ഒരുപക്ഷേ സർക്കാർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് നാടെങ്ങും പരസ്യപ്പെടുത്താൻവേണ്ടി മാത്രമാകാം.

ഫലത്തിൽ കർഷകരുടെയോ അവരുടെ കുടുംബങ്ങളുടെയോ കൈയിലെത്തുന്നതാകട്ടെ അതിന്‍റെ പത്തിലൊന്ന് മാത്രവും.