പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായം: ചിത്രം വരയും വിൽപനയും നടത്തി
Thursday, August 22, 2024 5:13 AM IST
സുൽത്താൻ ബത്തേരി: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സാന്പത്തിക പിന്തുണ നൽകുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന വ്യാപകമായി ചിത്രം വരയും വിൽപനയും സംഘടിപ്പിച്ചു.

എല്ലാ ജില്ലകളിലും ഒരു കേന്ദ്രത്തിലായിരുന്നു ’വയനാടിനൊരു വരത്താങ്ങ്’ എന്ന പേരിൽ പരിപാടി. ജില്ലയിൽ സ്വതന്ത്രമൈതാനിയിൽ നടന്ന ചിത്രരചനയിലും വിൽപനയിലും 50 ഓളം കലാകാരൻമാർ പങ്കാളികളായി. പേപ്പറിലും കാൻവാസിലും കലാസൃഷ്ടികൾ നടത്തി.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അസൈനാർ ചിത്രരചന ഉദ്ഘാടനം ചെയ്തു. വിൽപന ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേഷ് നിർവഹിച്ചു. ഇഖ്റ ആശുപത്രി പിആർഒ കെ. നവാസ് ആദ്യചിത്രം വാങ്ങി.

പരിഷത്ത് ജില്ലാ പ്രസിഡന്‍റ് പി.എൻ. സതി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഷാജി പാന്പള, പ്രോഗ്രാം കോ ഓർഡിനേറ്റർ ഇ.ഡി. റെജി എന്നിവർ പ്രസംഗിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെയായിരുന്നു പരിപാടി.